തുടര്‍ച്ചയായ വൻ വില വര്‍ധനവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്

ഇന്നലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണവിലയിൽ ഇന്ന് ചെറിയൊരു ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് ആഴ്ചകളായി തുടർച്ചയായി ഉയർന്നിരുന്ന സ്വർണവില ഇന്ന് നേരിയ തോതിൽ കുറഞ്ഞു.

ആഗസ്റ്റ് അവസാനം മുതൽ സെപ്റ്റംബർ ആദ്യവാരവും വരെ സ്വർണവിലയിൽ വൻ ഉയർച്ചയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആഗസ്റ്റ് 25-ന് 74,440 രൂപയായിരുന്ന വില, ആഗസ്റ്റ് 31-ഓടെ 76,960 രൂപയിലേക്കും, സെപ്റ്റംബർ 9-ന് ചരിത്രത്തിലാദ്യമായി 80,000 രൂപ പിന്നിട്ട് 80,880 രൂപയിലേക്കും ഉയർന്നിരുന്നു. ഇന്നലെ 81,600 രൂപയിലെത്തി ചരിത്രത്തിലെ തന്നെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ സ്വർണവില, ഇന്ന് ചെറിയ തോതിൽ താഴ്ന്നു.

വെടിയുണ്ടകളുമായി യുവാവ് പിടിയിൽ

ഇന്ന് രാവിലെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ വെടിയുണ്ടകളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ എൻ.പി. സുഹൈബ് (40) ആയിരുന്നു പിടിയിലായത്.ഇയാളുടെ കൈവശം 30 വെടിയുണ്ടകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രിവൻ്റീവ് ഓഫീസർ ജോണി കെ.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്. കർണാടകയിൽ നിന്ന് കാൽനടയായി എത്തിയ സുഹൈബിനെ സംശയാസ്പദമായി കണ്ട സംഘം ചോദ്യം ചെയ്യുകയും പിന്നാലെ നടത്തിയ പരിശോധനയിൽ വെടിയുണ്ടകൾ പുറത്തുകിട്ടുകയുമായിരുന്നു. പിടിയിലായ ഇയാളെ തുടർനടപടികൾക്കായി തിരുനെല്ലി പോലീസിന് കൈമാറി.

വിഷം കഴിച്ചു, കൈ മുറിച്ച്‌ കുളത്തില്‍ ചാടി;നാടിന്റെ സ്വന്തം ജോസേട്ടനെ നഷ്ടപ്പെട്ട ഞെട്ടലില്‍ നാട്ടുകാർ

മുള്ളൻകൊല്ലി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ നെല്ലേടത്ത് ജോസ് സ്വന്തം വീട്ടിനടുത്ത് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രദേശം മുഴുവന്‍ ഞെട്ടലിലാണ്.അയല്‍വാസിയാണ് ആദ്യം അവശനിലയില്‍ കുളത്തില്‍ കണ്ടത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷം കഴിച്ചതിനും കൈയിൽ മുറിവുണ്ടായതിനുമുള്ള സൂചനകളാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കീടനാശിനി ആണ് മരണകാരണമെന്ന് പ്രാഥമികമായി വിലയിരുത്തി. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.നാട്ടിൽ ജനപ്രീതി നേടിയ നേതാവായിരുന്ന ജോസ് പെരിക്കല്ലൂരിലെ വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. ഗ്രാമത്തിന്റെ വികസനത്തിനും പൊതുപ്രശ്ന പരിഹാരത്തിനും നിരവധി പദ്ധതികളിലൂടെ അദ്ദേഹം നേതൃത്വം നൽകി. കോൺഗ്രസിന്റെ വാർഡ് പ്രതിനിധിയായി തുടക്കം കുറിച്ച അദ്ദേഹം വിമതനായും വിജയിച്ചു പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചെത്തിയ ജോസ് മണ്ഡലം വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജലസേചന പദ്ധതികൾക്കും ഗതാഗത സൗകര്യങ്ങൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.കോവിഡ് കാലത്തും പ്രളയകാലത്തും സാധനങ്ങൾ വിതരണം ചെയ്ത് ജനങ്ങളെ സഹായിച്ച അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകൾ നാട്ടുകാർ ഓർത്തെടുക്കുന്നു.പ്രിയങ്കരനായ നേതാവിന്റെ അകാലവിയോഗം നാട്ടുകാരെയും സുഹൃത്തുക്കളെയും രാഷ്ട്രീയ പ്രവർത്തകരെയും അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. പൊതുദർശനത്തിന് വേദിയായ പഞ്ചായത്തോഫീസിലും വീട്ടിലും ആയിരങ്ങൾ എത്തി കണ്ണീരോടെ വിടപറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖം കണ്ടപ്പോൾ ആശ്വസിപ്പിക്കാനറിയാതെ നാട്ടുകാരും നേതാക്കളും കൂടെയുണ്ടായി.ജോസിന്റെ പേരിൽ ഉണ്ടായ വിവാദങ്ങളും കേസും നാട്ടിൽ ഏറെ ചർച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്റെ വീട്ടില്‍ സ്ഫോടകവസ്തുക്കളും മദ്യവും കണ്ടെത്തിയ സംഭവത്തിൽ ജോസടക്കമുള്ളവർക്ക് നേരെ ആരോപണം ഉയർന്നിരുന്നു. ജോസിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് പരിശോധിക്കുന്നതിനിടെ മരണത്തിന്റെ സാഹചര്യങ്ങൾക്കുറിച്ചുള്ള വ്യക്തമായ സ്ഥിരീകരണം ഇനിയും ലഭ്യമല്ല

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top