സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നിലവിലുണ്ടായിരുന്ന സൗജന്യ ഒപി ടിക്കറ്റ് സംവിധാനം അവസാനിപ്പിച്ചു. ഇനി മുതൽ ഒപി സേവനങ്ങൾ ഉപയോഗിക്കാൻ അഞ്ച് രൂപ അടയ്ക്കേണ്ടി വരും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
നവജാത ശിശുക്കളെക്കൂടി ഉൾപ്പെടുത്തി എല്ലാ പ്രായക്കൂട്ടത്തിന്റെയും കുട്ടികൾക്കും ഈ വ്യവസ്ഥ ബാധകമായിരിക്കും.കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കിയ ‘ആരോഗ്യകിരണം’ എന്ന പദ്ധതിയാണ് ഇതുവരെ സൗജന്യ ടിക്കറ്റ് ലഭിക്കാനുണ്ടായ പശ്ചാത്തലം. എ.പി.എൽ, ബി.പി.എൽ വിഭജനം മാറ്റിവെച്ച് എല്ലാ കുട്ടികൾക്കും സൗജന്യ ചികിത്സ ഉറപ്പാക്കാനായിരുന്ന പദ്ധതി അടുത്തിടെ നിലച്ചതോടെയാണ് ഇപ്പോഴത്തെ തീരുമാനം.രണ്ട് വർഷത്തോളം പദ്ധതിക്ക് ആവശ്യമായ ധനം ലഭിക്കാതിരുന്ന സാഹചര്യമുണ്ടായി. അതിനൊപ്പം സർക്കാർ ആശുപത്രികളുമായി കരാറിലുണ്ടായിരുന്ന ലാബുകളും മറ്റ് സർവീസുകളും പിന്തിരിഞ്ഞതോടെ സൗജന്യ പരിശോധനകളും ചികിത്സാ സഹായങ്ങളും തകരാറിലായി.പദ്ധതി നിലച്ചിട്ടും ഇപ്പോൾ വരെ ഒപി ടിക്കറ്റിന് പണം ഈടാക്കാതെ തുടരാനായിരുന്നെങ്കിലും, പദ്ധതിനിധികൾ പൂർണമായും നിലച്ചതോടെ പണം ഈടാക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ നീങ്ങിയെന്നാണ് വിശദീകരണം.