സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്നു ഒരിക്കൽ കൂടി വ്യക്തമാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത്. ജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങാതെ സേവനങ്ങൾ ലഭ്യമാകുന്ന സംവിധാനങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അതിനായി കെ-സ്മാർട്ട് പോലുള്ള പദ്ധതികൾ നടപ്പിലാക്കിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
പദ്ധതികളുടെ ലക്ഷ്യത്തെ ജീവനക്കാർ മുഴുവൻ മനസ്സിലാക്കുകയും അതിന്റെ ഭാഗമാകാനും തയ്യാറാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവനക്കാരും ഉദ്യോഗസ്ഥരുമെല്ലാം ജനങ്ങളുടെയും സമൂഹത്തിന്റെയും സേവകരാണ്, സത്യസന്ധതയും ആത്മാർഥതയും പുലർത്തുന്നവരെ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അഴിമതിക്കാരോടൊരുമിച്ചും മറിവ് കാണിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വ്യവസായം, മാലിന്യ നിശ്ശേഷീകരണം, ജൈവവൈവിധ്യ സംരക്ഷണം, പാലിയേറ്റീവ് കെയർ എന്നിവയിൽ തദ്ദേശ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിജീവന പദ്ധതി വിജയകരമാക്കാനും നവംബർ ഒന്നോടെ അതിദാരിദ്രരഹിത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനുമാണ് ലക്ഷ്യം. ഈ വഴിയിൽ ഇനി നാല് മാസങ്ങളേ ബാക്കിയുള്ളൂ എന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.