വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പെരിന്തല്‍മണ്ണ പ്രസന്‍റേഷൻ സ്കൂളിന്‍റെ കൈത്താങ്ങ് - Wayanad Vartha

വയനാട് ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പെരിന്തല്‍മണ്ണ പ്രസന്‍റേഷൻ സ്കൂളിന്‍റെ കൈത്താങ്ങ്

വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറു കുട്ടികളുടെ ഭാവി ഉറപ്പാക്കാൻ പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂൾ സഹായഹസ്തവുമായി മുന്നോട്ട് വന്നു. ജാസി ഗിഫ്റ്റ് ഷോ മുഖേന സമാഹരിച്ച തുക വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയ്ക്ക് സ്കൂൾ അധികൃതർ കൈമാറി.സ്കൂൾ പ്രിൻസിപ്പൽ ജെസ്മി തോമസ്, പിടിഎ പ്രസിഡൻറ് അമൃത സന്തോഷ് എന്നിവർ ചേർന്നാണ് സഹായത്തുക നൽകിയത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിൻസി ജോസ്, പിടിഎ വൈസ് പ്രസിഡൻറ് ഹസീന സാദിഖ്, എക്സിക്യൂട്ടീവ് അംഗങ്ങൾ കെ.പി. രജീഷ് ബാബു, സത്താർ ആനമങ്ങാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദുരന്തത്തിൽ ബന്ധുക്കളെയും നഷ്ടപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിൽ കെ.പി. രജീഷ് ബാബു നിർണായക പങ്ക് വഹിച്ചു.വയനാട് കളക്ടറുടെ നിർദേശ പ്രകാരം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. സമാഹരിച്ച തുക ഓരോ കുട്ടിയുടെയും പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിക്കും. ഓരോരുത്തർക്കും അരലക്ഷം രൂപ വീതമാണ് നൽകിയത്. 18 വയസ് തികയുമ്പോൾ കുട്ടികൾക്ക് അവരുടെ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി തുക പിൻവലിക്കാനാകും.ഇതിനുപുറമെ, ദുരന്തത്തിൽ മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 14 കുട്ടികളും ജില്ലയിൽ ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവർക്കായും രണ്ടാം ഘട്ടത്തിൽ ധനസമാഹരണം നടത്തി സഹായം നൽകുമെന്ന് പ്രസന്റേഷൻ സ്കൂൾ അറിയിച്ചു.

കുട്ട – മാനന്തവാടി – പുറക്കാട്ടിരിഗ്രീന്‍ഫീല്‍ഡ് ഹൈവേ:കോഴിക്കോടിന്റെ സാമ്പത്തിക ഇടനാഴി

കേരളത്തിൽ നടപ്പാക്കാൻ പോകുന്ന ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി സംസ്ഥാനത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. കോഴിക്കോട് മുതൽ പൂനെ, ഹൈദരാബാദ്, അമരാവതി, നാഗ്പൂർ തുടങ്ങി നിരവധി പ്രധാന നഗരങ്ങളിലേക്കുള്ള സമാന്തര പാതകൾ ഇതിനാൽ തുറന്നു കിട്ടും.മൈസൂർ, ബാംഗ്ലൂർ നഗരങ്ങളിലേക്കുള്ള രാത്രിയാത്രാ നിയന്ത്രണമില്ലാത്ത 24 മണിക്കൂർ ചരക്ക് ഗതാഗത പാത എന്ന നിലയിലും ഇത് പ്രാധാന്യം നേടും.കണ്ണൂർ വിമാനത്താവളം–കുറ്റ്യാടി നാലുവരിപ്പാത, സംസ്ഥാന–ദേശീയപാതകൾ, പണിപൂർ‍ത്തിയാകുന്ന മലയോര ഹൈവേ എന്നിവയുമായി ചേർന്നപ്പോൾ താമരശ്ശേരി ചുരത്തിനും കുറ്റ്യാടി ചുരത്തിനുമിടയിലെ മലയോര മേഖലയിൽ മികച്ച റോഡ് നെറ്റ്‌വർക്ക് രൂപപ്പെടും. ഇതോടെ ഇപ്പോഴും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ വികസനത്തിനും ടൂറിസത്തിനും വലിയ അവസരം കണ്ടെത്തും.അകലാപ്പുഴ മുതൽ ബാണാസുരസാഗർ വരെയുള്ള വഴിയിൽ കടൽ, കായൽ, മലനിരകൾ തുടങ്ങി വൈവിധ്യമാർന്ന പ്രകൃതി കാഴ്ചകൾ ഈ ഹൈവേയ്ക്ക് ഇരുവശത്തും അനുഗമിക്കുന്നതാണ്. ഇതുവഴി ടൂറിസം വികസനം കൂടി പ്രതീക്ഷിക്കപ്പെടുന്നു.

സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനം തടയാൻ എ.ഐ കൺട്രോൾ റൂമുകൾ: സുപ്രീംകോടതി നിർദ്ദേശം

പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന കസ്റ്റഡി മർദ്ദനവും കൊലപാതകങ്ങളും തടയാൻ എ.ഐ നിയന്ത്രിത നിരീക്ഷണ സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. സി.സി.ടി.വി ക്യാമറകൾ പല സ്റ്റേഷനുകളിലും പ്രവർത്തനക്ഷമമല്ലാത്തതും പലപ്പോഴും ഉദ്ദേശപൂർവ്വം ഓഫാക്കുന്നതുമാണ് മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴി തെളിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവർ അധ്യക്ഷരായ ബെഞ്ച് വ്യക്തമാക്കിയത്, ഭാവിയിൽ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ മനുഷ്യരുടെ ഇടപെടലില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകളിലായിരിക്കും നിരീക്ഷിക്കേണ്ടത് എന്നതാണ്. ക്യാമറകൾ പ്രവർത്തനരഹിതമായാൽ എ.ഐ സംവിധാനങ്ങൾ അത് ഉടൻ തിരിച്ചറിഞ്ഞ് തുടർനടപടികൾക്ക് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.കേരളത്തിലടക്കം കസ്റ്റഡി മർദ്ദനങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് സുപ്രീംകോടതി വിഷയത്തിൽ സ്വമേധയാ ഇടപെട്ടത്. “സി.സി.ടി.വി സ്ഥാപിച്ചുവെന്ന് ഉദ്യോഗസ്ഥർ സത്യവാങ്മൂലം സമർപ്പിക്കുന്നുവെങ്കിലും, പിന്നീട് അവർ തന്നെ ക്യാമറകൾ ഓഫാക്കുന്നു” എന്ന കടുത്ത വിമർശനവും കോടതി രേഖപ്പെടുത്തി.ഈ വിഷയത്തിൽ അന്തിമ വിധി സെപ്റ്റംബർ 26-ന് പ്രഖ്യാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top