
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ ഇടങ്ങൾ ഒരുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ് – പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അഭിപ്രായപ്പെട്ടു. ചെറ്റപ്പാലം വരടിമൂലയിൽ പുതുതായി നിർമ്മിച്ച ‘സ്നേഹതീരം ഷീ ലോഡ്ജ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തനിച്ചുള്ള യാത്രകളിലും വിനോദസഞ്ചാര ലക്ഷ്യത്തോടെയുമെത്തുന്ന സ്ത്രീകൾക്ക് ഈ സൗകര്യം വലിയ സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ വനിതാ ഘടക പദ്ധതിയുടെ ഭാഗമായി, ഏകദേശം 98 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ഈ ലോഡ്ജിൽ വിശാലമായ ഡൈനിംഗ് ഏരിയ, അടുക്കള, ഓഫീസ് മുറി, എട്ട് അറ്റാച്ച്ഡ് ബാത്ത്‌റൂമുകളുള്ള മുറികൾ, ചുറ്റുമതിൽ, ഇന്റർലോക്ക് സംവിധാനങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 18 വനിതകൾക്ക് ഒരേസമയം താമസിക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. ലോഡ്ജിന്റെ നടത്തിപ്പ് ചുമതല കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് കൈമാറിയിട്ടുണ്ട്.ഉദ്ഘാടനച്ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.വി. വിജോൾ, കെ. കല്യാണി, സൽമ മോയിൻ, പി. കല്യാണി, നഗരസഭ കൗൺസിലർമാരായ പി.വൈ. തങ്കമണി, വി.ആർ. പ്രവീജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രീയ പ്രതിനിധികളായ എ.എൻ. നിഷാന്ത്, പടയൻ മുഹമ്മദ്, രജനീഷ്, ശോഭ രാജൻ, കൂവണ വിജയൻ തുടങ്ങിയവരും ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സാന്നിധ്യം രേഖപ്പെടുത്തി.
ഇരുചക്ര വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാണ് ‘ഗോൾഡൻ ചാൻസ്’;വൻ ലാഭം
ഉത്സവ കാലത്ത് ഇരുചക്ര വാഹനങ്ങൾ സ്വന്തമാക്കാൻ ആലോചിക്കുന്നവർക്ക് ഇപ്പോഴാണ് ഏറ്റവും അനുയോജ്യമായ സമയം. കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി 2.0 പരിഷ്കാരത്തെ തുടർന്നു ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വിലയിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്. പ്രമുഖ കമ്പനികൾ ഉപഭോക്താക്കൾക്ക് ജിഎസ്ടി ആനുകൂല്യങ്ങൾ കൈമാറുന്നതിന് പുറമേ, വിവിധ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.ബജാജ് ഓട്ടോ തങ്ങളുടെ ജനപ്രിയ പൾസർ ശ്രേണിയിൽ പ്രത്യേക “ഹാട്രിക് ഓഫർ” അവതരിപ്പിച്ചു.ജിഎസ്ടി വിലക്കുറവിനൊപ്പം, ഫിനാൻസിംഗ്-ഇൻഷുറൻസ് സൗകര്യങ്ങളിൽ പൂജ്യം പ്രോസസ്സിംഗ് ഫീസ് ലഭിക്കും. ഇതിലൂടെ പൾസർ RS200 സ്വന്തമാക്കുമ്പോൾ 26,000 രൂപയിലധികം ലാഭിക്കാനാകും.ടിവിഎസ് മോട്ടോഴ്‌സ് അവരുടെ ജനപ്രിയ അപ്പാച്ചെ സീരീസ് മോഡലുകൾക്കും വില കുറച്ചു. എൻട്രി ലെവൽ RTR 160 ഇനി 1.02 ലക്ഷം മുതൽ ആരംഭിക്കുമ്പോൾ, ഹൈ എൻഡ് മോഡൽ അപ്പാച്ചെ RR310 ഏകദേശം 27,000 രൂപ കുറവിൽ ലഭ്യമാണ്.ഹോണ്ട അവരുടെ സിബി സീരീസ് ബൈക്കുകളിലും വിലക്കുറവ് പ്രഖ്യാപിച്ചു. ഹോണ്ട CB350 സീരീസിന് ഏകദേശം 19,000 രൂപയുടെ ആനുകൂല്യം ലഭ്യമായിട്ടുണ്ട്.മുൻപ് 1.70 ലക്ഷം വിലയുണ്ടായിരുന്ന CB300F ഇപ്പോൾ 1.55 ലക്ഷത്തിന് ലഭ്യമാണ്. CB300R 2.19 ലക്ഷം രൂപയായി കുറച്ചതോടെ ഹോണ്ടയുടെ 300സിസി വിഭാഗം കൂടുതൽ താങ്ങാനാവുന്നതായി മാറി.റോയൽ എൻഫീൽഡ് ആരാധകർക്കും സന്തോഷവാർത്തയുണ്ട്. ക്ലാസിക് 350 റെഡ്ഡിച്ച് ഇപ്പോൾ 1.81 ലക്ഷത്തിനും ഹണ്ടർ 350 റെട്രോ 1.37 ലക്ഷത്തിനും ലഭ്യമാണ്. മീറ്റിയർ 350, ബുള്ളറ്റ് 350, ഗോവൻ ക്ലാസിക് 350 തുടങ്ങി മറ്റ് മോഡലുകളിലും സമാനമായ കിഴിവുകൾ ലഭ്യമാണ്. എന്നാൽ 350സിസി മുകളിലുള്ള മോഡലുകൾക്ക് 40 ശതമാനം ജിഎസ്ടി സ്ലാബ് ബാധകമായതിനാൽ വില ഉയർന്നിട്ടുണ്ട്.
സാധാരണക്കാരൻ്റെ കയ്യിൽ ഒതുങ്ങാതെ സ്വര്‍ണ വില ; പവന് ഇന്ന് എത്ര നല്‍കണം?
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിലെ വർധനവിന്റെ തുടര്‍ച്ചയായി, വെള്ളിയാഴ്ച പവന് 320 രൂപയും, നാളെ 440 രൂപയും കൂട്ടിയപ്പോൾ, രണ്ട് ദിവസത്തിനിടെ പവന് 760 രൂപ വർദ്ധിച്ചുകഴിഞ്ഞു.നിലവിൽ, ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 84,680 രൂപയാണ്. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ കുറഞ്ഞത് 93,000 രൂപ നൽകേണ്ടി വരും. ഗ്രാമിന് സ്വർണത്തിന്റെ വില ഇന്ന് 12,000 രൂപയായി രേഖപ്പെടുത്തി.സ്വർണ്ണവിലയെ അന്താരാഷ്ട്ര വിപണിയിലെ നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിദേശ കറൻസി വിനിമയ നിരക്കുകളിലെ മാറ്റങ്ങൾ എന്നിവ പ്രധാനമായി സ്വാധീനിക്കുന്നു. ദീപാവലിത്തോടനുബന്ധിച്ചുള്ള വിപണിയിലെ ആവേശവും വില വർധനവിന് കാരണമാവുകയാണ്. വിവാഹ വിപണിയും സ്വർണവിലയുടെ ഉയർച്ചയിൽ പ്രതിസന്ധിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വർണവില 85,000 രൂപ വരെ എത്തിക്കഴിഞ്ഞു, തുടർന്ന് ഇടിവ് ഉണ്ടായത് ശ്രദ്ധേയമാണ്.വെള്ളിവില ഇന്നും ചരിത്രപരമായ റെക്കോർഡിലാണ്. കഴിഞ്ഞ നാലു ദിവസങ്ങളായി നിലനിന്ന 144 രൂപയുടെ വിപണി വില ഇന്നും തുടരുന്നു, വിപണിയിലെ സൂചനകൾ പ്രകാരം വരും ദിവസങ്ങളിൽ വെള്ളിവില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന്, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10,530 രൂപ, 18 കാരറ്റിന് 8,700 രൂപ, 14 കാരറ്റിന് 6,765 രൂപ, 9 കാരറ്റിന് 4,365 രൂപയും വിലയുണ്ട്.
യാത്രക്കാർക്ക് പുതിയ സൗകര്യം: മാനന്തവാടി–കോഴിക്കോട് ഹൈവേയിൽ ‘ടേക്ക് എ ബ്രേക്ക്’ വിശ്രമകേന്ദ്രം ഒരുങ്ങുന്നു
മാനന്തവാടി–കോഴിക്കോട് ഹൈവേയിൽ യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും സൗകര്യത്തിനായി ആധുനിക രീതിയിലുള്ള ‘ടേക്ക് എ ബ്രേക്ക്’ വിശ്രമകേന്ദ്രം ഒരുങ്ങുന്നു. എടവക ഗ്രാമപ്പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 36 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.തോണിച്ചാൽ ഇരുമ്പ് പാലത്തിനടുത്ത് നിർമ്മിക്കുന്ന കേന്ദ്രത്തിൽ ആധുനിക ശുചിമുറികൾ, വിശ്രമ സൗകര്യങ്ങൾ, കഫ്റ്റീരിയ എന്നിവ ഉൾപ്പെടുത്തി. പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.പുതിയ സൗകര്യങ്ങൾ വഴിയാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും യാത്രാനുഭവം കൂടുതൽ സൗകര്യപ്രദമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.