
എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ അസന്തോഷമുള്ള ഉപഭോക്താക്കൾക്ക് ഇനി ആശ്വാസം. മൊബൈൽ നമ്പർ പോർട്ടബിലിറ്റിയെ പോലെ തന്നെ, എൽപിജിക്കും പോർട്ടബിലിറ്റി സംവിധാനം വരാനിരിക്കുകയാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങൾ ഇഷ്ടപ്പെടുന്ന ഗ്യാസ് വിതരണ കമ്പനിയെ എളുപ്പത്തിൽ തെരഞ്ഞെടുത്ത്
കണക്ഷൻ മാറ്റാനുള്ള സൗകര്യം ലഭിക്കും.പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (PNGRB) ഇതിനായി നിയമങ്ങളും മാർഗനിർദേശങ്ങളും തയ്യാറാക്കുകയാണ്. ഇതിനായി ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്. ഒക്ടോബർ പകുതിയോടെ ഈ അഭിപ്രായങ്ങൾ സമർപ്പിക്കണം.2013-ൽ പരീക്ഷണാടിസ്ഥാനത്തിൽ 13 സംസ്ഥാനങ്ങളിലെ 24 ജില്ലകളിൽ ആരംഭിച്ച എൽപിജി പോർട്ടബിലിറ്റി പദ്ധതി പിന്നീട് 2014-ൽ 480 ജില്ലകളിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കാരനെ തെരഞ്ഞടുക്കാൻ സൗകര്യമൊരുക്കിയ ഈ സംവിധാനം ഇപ്പോൾ രാജ്യവ്യാപകമായി കൊണ്ടുവരാനാണ് നീക്കം.2025-ലെ കണക്ക് പ്രകാരം രാജ്യത്ത് 32 കോടിയിലധികം എൽപിജി കണക്ഷനുകളുണ്ട്.
എന്നാൽ പ്രതിവർഷം 17 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സേവനവുമായി ബന്ധപ്പെട്ട പരാതികളുമായി രംഗത്തുവരുന്നത്. വിതരണ കാലതാമസവും, സേവന തടസ്സവും, സിലിണ്ടർ റീഫിൽ വൈകുന്നതുമാണ് പ്രധാന പ്രശ്നങ്ങൾ. ചില പ്രദേശങ്ങളിൽ ഒരു സിലിണ്ടർ ലഭിക്കാനായി ആഴ്ചകളോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ടെന്ന് PNGRB വ്യക്തമാക്കുന്നു.ഈ പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരമായി എൽപിജി പോർട്ടബിലിറ്റി സംവിധാനം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും എന്ന് അധികൃതർ വ്യക്തമാക്കുന്നു.
8th Pay Commission: എട്ടാം ശമ്ബള കമ്മീഷൻ ഉടനില്ല, കാത്തിരിക്കേണ്ടത് ഇത്രയും വര്‍ഷം
സർക്കാർ ജീവനക്കാരുടെ ഏറെക്കാലത്തെ പ്രതീക്ഷയായ എട്ടാം ശമ്പള കമ്മീഷൻ 2025 ജനുവരി 16-ന് പ്രഖ്യാപിച്ചുവെങ്കിലും, അതിനു ശേഷമൊന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ToR (Terms of Reference)യും അംഗങ്ങളുടെ പട്ടികയും ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്നത് ജീവനക്കാരെ ആശങ്കയിലാഴ്ത്തുകയാണ്.ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2024 ഡിസംബർ 31-ന് അവസാനിക്കുന്നതിനാൽ, പുതിയ കമ്മീഷൻ രൂപീകരണവും റിപ്പോർട്ട് സമർപ്പണവും നടപ്പാക്കലും വരെ കുറഞ്ഞത് രണ്ട് മുതൽ മൂന്ന് വർഷം വരെ എടുത്തേക്കാമെന്നാണ് വിലയിരുത്തൽ. മുൻകാലങ്ങളിൽ ഇതേ രീതിയാണ് പിന്തുടർന്നതും, അതുകൊണ്ടുതന്നെ 2028 വരെ കാത്തിരിക്കേണ്ടിവരുമെന്നതാണ് ഇപ്പോഴത്തെ സൂചന.2014 ഫെബ്രുവരിയിൽ രൂപീകരിച്ച ഏഴാം ശമ്പള കമ്മീഷൻ.2015 നവംബറിൽ റിപ്പോർട്ട് സമർപ്പിക്കുകയും, 2016 ജനുവരി 1 മുതൽ അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതേ മാതൃക ആവർത്തിക്കുകയാണെങ്കിൽ, എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ ജീവനക്കാരുടെ ജീവിതത്തിൽ യാഥാർത്ഥ്യമാകാൻ 2028 വരെ വേണ്ടിവരുമെന്നാണു കണക്ക്.ശമ്പള വർദ്ധനവിനൊപ്പം അലവൻസുകൾ, പെൻഷൻ, ക്ഷാമബത്ത, ഭാവി സാമ്പത്തിക സുരക്ഷ എന്നിവയ്ക്കും കമ്മീഷൻ ശുപാർശകൾ നേരിട്ട് ബാധകമായതിനാൽ, സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രാധാന്യം വളരെ കൂടുതലാണ്.
അവധിക്കാല യാത്രകൾക്ക് പുത്തൻ ഉണർവ്; നിങ്ങൾ അറിഞ്ഞോ കുറുവദ്വീപ് വീണ്ടും തുറന്നെന്ന്?
വടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവദ്വീപ് പുത്തൻ ഉണര്‍വിലാണ് ഇപ്പോൾ. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവ ദ്വീപിലേക്ക് വീണ്ടും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതോടെ മാസങ്ങൾക്ക് ശേഷം ടൂറിസം മേഖല സജീവമായി.അപൂര്‍വയിനം പക്ഷികൾ, പൂക്കൾ, ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ, കൂടാതെ വിവിധ തരത്തിലുള്ള വൃക്ഷലതാദികൾ എന്നിവ കൊണ്ട് സമ്പന്നമായ കുറുവദ്വീപ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദകേന്ദ്രമാണ്. സസ്യ-ജന്തു ശാസ്ത്ര തത്പരരായ ഒട്ടേറെ സഞ്ചാരികളും സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിദ്യാര്‍ത്ഥികളും കാടിന്റെ വന്യസൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശ സഞ്ചാരികളും കുറുവദ്വീപിനെ ലോക ടൂറിസം ഭൂപടത്തിലെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.2017ൽ കുറുവദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതുവരെ പ്രതിദിനം ആയിരക്കണക്കിന് പേര്‍ ഇവിടെയെത്തിയിരുന്നു. പാൽവെളിച്ചം എന്ന ഗ്രാമപ്രദേശത്ത് ടൂറിസം നൽകിയ ഉണര്‍വ് ഇവിടത്തുകാരുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമായി. പിന്നീട് സുരക്ഷാ കാരണങ്ങളാൽ ദ്വീപിനകത്തെ സഞ്ചാരപാതകൾ പരിമിതപ്പെടുത്തിയെങ്കിലും സഞ്ചാരികൾക്ക് കുറുവ ദ്വീപിനോടുള്ള പ്രിയം കുറഞ്ഞില്ല. നിലവിൽ മാനന്തവാടി പാൽവെളിച്ചം ഭാഗത്തുനിന്നും പുൽപ്പള്ളി പാക്കം ഭാഗത്തുനിന്നുമായി രണ്ട് പ്രവേശനകവാടങ്ങളിലൂടെ പ്രതിദിനം 489 പേരെയാണ് കുറുവ ദ്വീപിലേക്ക് കടത്തിവിടുന്നത്. എല്ലാ വര്‍ഷവും കാലവര്‍ഷത്തോടനുബന്ധിച്ച് കബനീ നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ കുറുവദ്വീപിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവെക്കാറുണ്ട്. ഈ വര്‍ഷം ജൂൺ പകുതിയോടെ അടച്ചിട്ട കുറുവ ദ്വീപിലേക്ക് സെപ്റ്റംബര്‍ 14 മുതലാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. മുതിര്‍ന്നവ൪ക്ക് 220 രൂപയും, വിദ്യാര്‍ത്ഥികൾക്ക് 100 രൂപയും, വിദേശ സഞ്ചാരികൾക്ക് 440 രൂപയുമാണ് ടിക്കറ്റ് നിരക്ക്.ഡി.എം.സിയുടെ നേതൃത്വത്തിൽ കുറുവദ്വീപിൽ നടത്തുന്ന ചങ്ങാട സവാരിയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ചങ്ങാടസവാരിക്ക് മുതിര്‍ന്നവര്‍ക്ക് 100 രൂപയും, കുട്ടികൾക്ക് 50 രൂപയുമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. രണ്ട് പേ൪ക്ക് 300 രൂപ നിരക്കിൽ ഇവിടെ നടത്തിവന്നിരുന്ന കയാക്കിങ് ഉടനെ പുനഃരാരംഭിക്കും. ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കുറുവ ദ്വീപിലേക്ക് പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങളൊന്നും കടത്തിവിടില്ല.സഞ്ചാരികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് മുതലായവയും നി൪ബന്ധമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ സന്ദര്‍ശകരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്