നെയ്യാറ്റിൻകരയിൽ വാട്ടർ ടാങ്കിൽ നിന്നുള്ള കോളറ ബാധയുടെ ഉറവിടം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചിരിക്കുകയാണ്. കോളറ രോഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ ഭർത്താവിനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് ഇന്നലെ കോളറ സ്ഥിരീകരിച്ചിരുന്നു, ഇതോടെ ആ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. രോഗബാധയുടെ ഉറവിടം വാട്ടർ ടാങ്കെന്ന് കണ്ടെത്തിയെങ്കിലും അണുക്കൾ എങ്ങനെയാണ് ടാങ്കിലെത്തിയത് എന്ന് വ്യക്തമല്ല.
ഇതുവരെ രണ്ടുലക്ഷത്തിലധികം ആളുകൾ പനി ചികിത്സ തേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. 18 ദിവസത്തിനിടെ പകർച്ചവ്യാധികൾ മൂലം മരിച്ചവരുടെ എണ്ണം അറുപതിലേക്ക് ഉയർന്നു.
പനി ബാധിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.