Posted By Anuja Staff Editor Posted On

സ്വർണവിലയിൽ വമ്പൻ ഇടിവ്

മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരണത്തിന് പിന്നാലെ രാജ്യത്ത് സ്വർണവിലയിൽ വൻതോതിൽ ഇടിവ് രേഖപ്പെടുത്തി. സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ നടത്തിയ വമ്പൻ ഇളവാണ് ഇതിനു കാരണമായത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

സ്വർണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതിനൊപ്പം, കൃഷി, അടിസ്ഥാന വികസന സെസ് 5 ശതമാനത്തിൽ നിന്ന് 1 ശതമാനമായി കുറച്ചത് സ്വർണവിലയിൽ പ്രതിഫലിച്ചു.

ബജറ്റ് പ്രഖ്യാപനം നടപ്പിലാകുന്നതോടെ, ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 9 ലക്ഷം രൂപയ്ക്ക് മുകളിലായിരുന്ന നികുതി 3.90 ലക്ഷമായി കുറയും. ബജറ്റിലെ പ്രഖ്യാപനം നടപ്പിലായതോടെ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി.

ബജറ്റ് അവതരണത്തിന്റെ അന്ന് രാവിലെ പവന് 200 രൂപയുടെ ഇടിവുണ്ടായപ്പോൾ, ബജറ്റ് അവതരിപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷം വിലയിൽ 2000 രൂപയുടെ ഇടിവ് രേഖപ്പെടുത്തി.

2200 രൂപയുടെ ഇടിവോടെ 54000 രൂപക്ക് മുകളിലായിരുന്ന സ്വർണവില 51960 രൂപയായി കുറഞ്ഞു. ജൂലൈ 24-ന് വിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ 760 രൂപയുടെ ഇടിവ് രേഖപ്പെടുത്തി, 51200 രൂപയായെത്തി.

ഇന്നത്തെ സ്വർണവില

ഇന്നത്തേത് കൂടിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് 800 രൂപയുടെ ഇടിവ്. ഇത് 50400 രൂപയായി കുറഞ്ഞു. ഗ്രാമിന് 100 രൂപയുടെ ഇടിവ്. 24 കാരറ്റ് സ്വർണത്തിന് ഇന്ന് 824 രൂപയുടെ ഇടിവ്. ഇത് 56680 ല്‍ നിന്നും 55856 രൂപയായി.

മുൻകാല നിരക്കുകൾ

ജൂണ്‍ 17-ന് രേഖപ്പെടുത്തിയ 55000 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഈ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 10 ദിവസത്തിനുള്ളിൽ 4600 രൂപയുടെ കുറവാണ് ഉണ്ടായത്.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിലും വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. 2,354 ഡോളർ വരെ താഴ്ന്നിരുന്ന സ്വർണ വില ഇപ്പോൾ 2,370 ഡോളറിലേക്ക് തിരിച്ച് കയറി. പണപ്പെരുപ്പ കണക്കുകൾ പുറത്തുവരാനിരിക്കെ, നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങിയതാണ് ഈ ചാഞ്ചാട്ടത്തിന് കാരണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *