Posted By Anuja Staff Editor Posted On

ദുരന്തഭൂമിയിൽ തിരച്ചിൽ അവസാനിപ്പിക്കാൻ സാധ്യത

ചൂരൽമല: ദുരന്തഭൂമിയിൽ 119 പേരെ കാണാതായ സാഹചര്യത്തിൽ, പാറക്കെട്ടുകൾക്കടിയിലും ചളിയിലും പുഴയുടെ ചുഴികളിലും മറഞ്ഞിരിക്കുന്നവരെ കണ്ടുപിടിക്കുന്ന തിരച്ചിൽ അവസാനിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇത് മുന്നോടിയായി, സന്നദ്ധപ്രവർത്തകർക്ക് ഭക്ഷണം നൽകുന്ന കമ്യൂണിറ്റി കിച്ചൻ അടച്ചു. കേന്ദ്ര-സംസ്ഥാന സേനകളിൽ ഭൂരിപക്ഷം പേരെയും മടക്കി വിളിച്ചു, ഇനി പുന്നപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാൻ കുറച്ച് ആളുകൾ മാത്രമാണ് ജെ.സി.ബി.കളുമായി ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഓദ്യോഗികമായി തിരച്ചിൽ അവസാനിപ്പിച്ചെന്ന് പ്രഖ്യാപിക്കാത്തപ്പോഴും, ഫലത്തിൽ, മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ നിന്നുമുള്ള സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും മടങ്ങാനൊരുങ്ങുന്നു. എന്നാൽ, ഇപ്പോഴും കാണാതായ നൂറിലധികം പേരെ കണ്ടെത്താൻ പ്രത്യേക ഉപകരണങ്ങളോ, ഡോഗ് സ്‌ക്വാഡോ, വിദഗ്ധ പരിശീലനം നേടിയ സംഘങ്ങളോ ദുരന്തമുഖത്ത് പ്രവർത്തനമില്ല.

മുന്‍പ് ദിവസവും നടന്നിരുന്ന മന്ത്രിസഭാ ഉപസമിതി വാര്‍ത്താസമ്മേളനങ്ങളും ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. ആയിരത്തിലധികം ആളുകൾ കാണാതായ സാഹചര്യത്തിൽ, സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തൻപാറ, ചാലിയാർ മേഖലകളിൽ തെരച്ചിൽ തുടരണമെന്ന പ്രിയപ്പെട്ടവരുടെ ആവശ്യമാണ് ഇപ്പോഴും ഉയരുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *