നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ പ്രതിയായ ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജാമ്യം ലഭിച്ചിട്ടും ജയില്‍ വിടാന്‍ തയ്യാറായില്ല. ജയിലില്‍ ജാമ്യത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാതിരിക്കാന്‍ ബോബി തന്റെ അഭിഭാഷകരോട് നിര്‍ദേശിച്ചു. ജയിലില്‍ സാങ്കേതിക കാരണങ്ങളാല്‍ തുടരുന്ന പ്രതികള്‍ക്ക് ആദ്യം ജാമ്യം ലഭിക്കണം എന്നത് ഉറപ്പാക്കുന്നതുവരെ താന്‍ ജയിലില്‍ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നിലവില്‍ ബോബി ചെമ്മണ്ണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ് കഴിയുന്നത്. ഹൈക്കോടതി 50,000 രൂപയും രണ്ട് ആള്‍ ജാമ്യവും അടക്കം നല്‍കുന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കണം, അന്വേഷണത്തില്‍ ഹാജരാകണം തുടങ്ങിയ നിര്‍ദേശങ്ങളും നടപ്പിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബോഡി ഷെയ്മിംഗ്: കടുത്ത വിമര്‍ശനവുമായി കോടതി
ബോഡി ഷെയ്മിംഗ് സാമൂഹ്യമായും നിയമപരമായും അംഗീകരിക്കാനാവാത്തതാണെന്ന് കോടതി നിര്‍ദേശിച്ചു. സ്ത്രീകളെ വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് തെറ്റാണെന്ന് കോടതി വ്യക്തമാക്കി. വ്യത്യസ്ത ശരീരപ്രകൃതി ഉള്ളവരായ മനുഷ്യരെ ബോഡി ഷെയ്മിംഗ് ചെയ്ത് അപമാനിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരാള്‍ തന്റെ ശരീരത്തെ പിന്തുണച്ചും വ്യക്തിത്വത്തെ ബഹുമാനിച്ചും മാത്രം സമൂഹത്തില്‍ ജീവിക്കേണ്ടതാണെന്ന് കോടതി നിര്‍ദേശിച്ചു.