ഓണറേറിയത്തിനും മറ്റ് പ്രശ്നങ്ങൾക്കും പരിഹാരം തേടിയുള്ള ആശാ പ്രവർത്തകരുടെ സമരം പണിമുടക്കിലേക്ക് കടക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരം 13ാം ദിവസത്തിലേക്കെത്തിയതോടെ സമരസമിതി പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തുടനീളം പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്, ചില ജില്ലകളിൽ സമരം ആരംഭിക്കുകയും മറ്റിടങ്ങളിൽ ഇന്ന് ആരംഭിക്കാനിരിക്കുകയുമാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ആശാ പ്രവർത്തകരുടെ മഹാസംഗമം വലിയ ശ്രദ്ധ നേടിയതോടെയാണ് സിപിഎം സമരവിരുദ്ധ നീക്കവുമായി രംഗത്തെത്തിയതെന്ന് സമരക്കാർ ആരോപിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സിപിഎം പ്രതിനിധികളെയും അനുഭാവികളായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് സമരം തകർക്കാനുള്ള ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.
അതേസമയം, സമരത്തിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾ ന്യായമാണെന്നും അവ അംഗീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആശാ പ്രവർത്തകരുടെ അവസ്ഥയെ കുറിച്ച് സമൂഹം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. ദേശീയ തലത്തിൽ ആശാ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദേശം ഉയർന്നത്.