സ്വർണവില വീണ്ടും പൊങ്ങി, പവന് 71,560 രൂപയിലേക്കും ഗ്രാമിന് 8945 രൂപയിലേക്കുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമായുള്ള ഉയർച്ച സ്വർണ്ണമേഖലയിൽ പുതിയൊരു റെക്കോർഡാണ് സൃഷ്ടിച്ചത്. വിപണിയിലെ ഈ കുതിപ്പാണ് ആഭരണപ്രേമികൾക്കിടയിൽ ആശങ്കയും സംശയങ്ങളും ജനിപ്പിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
സ്വർണവിലയിലെ ഈ മാറ്റങ്ങൾ രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് നിർണയിക്കുന്നത്. ഡോളർ-രൂപ വിനിമയ നിരക്കിൽ വരുന്ന വ്യത്യാസങ്ങളും ഇറക്കുമതി തീരുവയും ഈ മേഖലയിൽ നിർണായക ഘടകങ്ങളാണ്.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃരാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. വർഷം തോറും ടണ്‍ കണക്കിന് സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. അതിനാൽ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും വിലയെ വലിയ രീതിയിൽ ബാധിക്കാറുണ്ട്.പുതിയ റെക്കോർഡുകൾ പതിക്കുമ്പോൾ, സ്വർണവിലയുടെ ഭാവിയെ കുറിച്ച് ഉപഭോക്താക്കളിൽ നിറയുന്നത് ആശങ്കയും കാത്തിരിപ്പുമാണ്.