മേപ്പാടി ഗ്രാമപഞ്ചായത്തിലെ പരൂർക്കുന്നിലെ ആധുനികതയും സൗകര്യവുമൊത്ത 123 പുതിയ വീടുകൾ ആദിവാസി കുടുംബങ്ങൾക്കായി ഒരുക്കി. ജില്ലാതല താക്കോൽദാന സമ്മേളനം ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm
മേപ്പാടി, മുട്ടിൽ, അമ്പലവയൽ ഗ്രാമപഞ്ചായത്തുകളിലെ ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനായാണ് ഈ പദ്ധതിയുടെ രൂപീകരണം.10 സെന്റ് ഭൂമിയിലായി ഓരോ വീട്ടിലും 480 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ രണ്ട് കിടപ്പുമുറികളും, ഹാൾ, അടുക്കള, ശൗചാലയം, വരാന്ത എന്നിവ അടങ്ങിയ വീടുകളാണ് നിർമിച്ചിരിക്കുന്നത്. ഓരോ വീടിനും 10 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം, ഇതില്‍ വാട്ടർ ടാങ്കുകൾ ഉൾപ്പെടുന്നു. കാരാപ്പുഴ പദ്ധതിക്ക് സമീപമുള്ള സ്ഥലത്ത് ആകെ 165 വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്, ഇതിൽ 123 വീടുകൾ പൂർണമായി തയ്യാറായി കഴിഞ്ഞു.ഇതുവരെ 54 കുടുംബങ്ങൾ വീടുകളിലേക്ക് താമസം മാറിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ആവശ്യമായ വെള്ളവും ഗതാഗതസൗകര്യവുമില്ലാത്തതിനാലാണ് മറ്റു വീടുകളിലേക്കുള്ള താമസം വൈകിയത്. ഇതിനിടെ, 1.04 കോടി രൂപ ചെലവില്‍ ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫിൽട്ടറിംഗ് സംവിധാന പരിശോധന പൂര്‍ത്തിയാകുന്നതോടെ ഈ മാസം 30ന് മുമ്പായി എല്ലാ വീടുകളിലും ശുദ്ധജല വിതരണം ആരംഭിക്കാനാണ് ലക്ഷ്യം.നിര്‍മ്മാണ ഘട്ടത്തില്‍ ഉപയോഗിച്ച റോഡാണ് പദ്ധതി പ്രദേശത്തേക്കുള്ള ഏക ഗതാഗത മാര്‍ഗം. ഈ റോഡ് ഇപ്പോഴും ഗതാഗതയോഗ്യമല്ല, കാരണം അത് ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച ഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. ട്രൈബല്‍ വകുപ്പ് ഇതിനായി പൊതുമരാമത്ത് വകുപ്പ് വഴി 5 ലക്ഷം രൂപയും അനുവദിച്ചു. പഠന റിപ്പോർട്ട് ലഭിച്ചതിനു ശേഷം പുതിയ റോഡിനായി ഫണ്ട് വകയിരുത്തുമെന്ന് അധികൃതർ അറിയിച്ചു.വൈദ്യുതിയെ കുറിച്ചുള്ള പ്രശ്നങ്ങളും പരിഹാരത്തിലേക്ക് നീങ്ങുന്നു. ഇപ്പോൾ താമസിക്കുന്ന വീടുകളിലെ കണക്‌ഷനുകൾ പുതുക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. പുതിയ റോഡും ശുദ്ധജലവും സാധ്യമാകുമ്പോള്‍ എല്ലാ കുടുംബങ്ങളും പുതിയ വീടുകളിലേക്ക് താമസം മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു.