ജമ്മു കശ്‌മീരിലെ പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ നടന്ന ഭീകരാക്രമണത്തിൽ മലയാളിയും ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനും ഉൾപ്പെടുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm
രാജസ്ഥാനിൽ നിന്നുള്ളവർ, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേയും വ്യക്തികൾ മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.ട്രക്കിംഗിനായി പ്രദേശത്ത് എത്തിയ സംഘം കാട്ടിലൂടെ പോകുമ്പോഴാണ് അപ്രതീക്ഷിതമായി ഭീകരർ വെടിവെച്ചത്. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട ബൈസരൻ താഴ്വര വിനോദസഞ്ചാരികളുടെ സ്ഥിരമായെത്തൽ പ്രദേശമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ തയിബയുടെ അനുബന്ധ സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ഏറ്റെടുത്തു.പരിക്കേറ്റവരെ രക്ഷപ്പെടുത്താൻ സൈനിക ഹെലികോപ്റ്ററുകൾ ഏർപ്പെടുത്തി. പ്രദേശത്തേക്ക് എത്താൻ വഴിയില്ലാത്തതിനാൽ കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി. വിവിധ സുരക്ഷാ ഏജൻസികളുമായി അടിയന്തര അവലോകന യോഗം അദ്ദേഹം വിളിച്ചു.വിദേശത്ത് ഔദ്യോഗിക സന്ദർശനത്തിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമിത് ഷാ സംഭവത്തെക്കുറിച്ച് ചർച്ച നടത്തി. സംഭവസ്ഥലത്തേക്ക് യാത്ര ചെയ്യാൻ അമിത് ഷായോട് മോദി നിർദ്ദേശിക്കുകയും ചെയ്തു.