സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണത്തിലൂടെ കേരളത്തിലെ സകല മേഖലകളിലും വ്യക്തമായ മാറ്റം ഉണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 2016 ന് മുമ്പ് നിരാശയുടെ കാലഘട്ടമായിരുന്നുവെന്നും,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
ഇന്ന് കേരളം പ്രതീക്ഷകളുടെ നാളുകളിലേക്ക് മുന്നേറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കിയില്‍ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച ജില്ലാതല പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.”ഇവിടെ ഒരു കാര്യവും നടക്കില്ല” എന്ന പൊതു മനോഭാവം അതിജീവിച്ചാണ് ഇന്ന് സംസ്ഥാനത്ത് വികസനം പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വർഷം കേരളം നിരാശയില്‍ നിന്നും പ്രതീക്ഷയിലേക്ക് മാറ്റം പ്രകടിപ്പിച്ചെന്നും, നാടിനെതിരെ കുപ്രചാരണങ്ങള്‍ നടന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ചിലര്‍ സംസ്ഥാനം കടക്കെണിയിലാണെന്നും വികസനം മുടങ്ങിയെന്നും ആരോപിച്ചു. എന്നാൽ, ഇതിനു മറുപടിയായി സംസ്ഥാനത്തിന്റെ തനത് വരുമാനം 26 ശതമാനത്തിൽ നിന്നു 73 ശതമാനമായി ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തനത് നികുതി വരുമാനം 47,000 കോടി രൂപയിൽ നിന്ന് 81,000 കോടി രൂപയായി വളര്‍ന്നതായും ആകെ വരുമാനം 55,000 കോടിയിൽ നിന്ന് 1,04,000 കോടി രൂപയായി വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകൾ മൂലം സംസ്ഥാന ചെലവിന്റെ 70 ശതമാനത്തോളം സംസ്ഥാനം സ്വയം വഹിക്കേണ്ട സാഹചര്യം നിലനില്ക്കുന്നതായി, പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 75 ശതമാനമായി ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം 5.6 ലക്ഷം കോടിയിൽ നിന്ന് 13.11 ലക്ഷം കോടി രൂപയായി ഉയർന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.ഇടുക്കിയിലെ വികസനത്തിന് സർക്കാർ പ്രത്യേകം പ്രാധാന്യം നൽകുന്നതായും, ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടപടികള്‍ തുടരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തിയതോടൊപ്പം, ചെറിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം ക്രമീകരിക്കുന്നതിനായി പുതിയ ചട്ടങ്ങള്‍ ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. അപേക്ഷകളില്‍ തീരുമാനം വൈകിയാല്‍ സ്വയം അനുമതി ലഭിച്ചുവെന്ന് കണക്കാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിലവിലുള്ള ഭൂമിയുടെ വകമാറ്റം ക്രമീകരിക്കുന്നതിന് പ്രത്യേക ചട്ടവും, പുതിയ ഭൂമിപയോഗത്തിനായി വേണമെന്നുള്ള ചട്ടവും ഉടന്‍ നിലവിൽ വരുമെന്നും മെയ് മാസത്തിനുള്ളില്‍ ചട്ടഭേദഗതിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.