സാലറി ചലഞ്ച്: പണം നല്‍കാതെ പിന്നോട്ടുവന്നത് 20,000-ലധികം പേര്‍; കര്‍ശന നിലപാടുമായി സര്‍ക്കാര്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടർന്നുണ്ടായ ദുരിതാശ്വാസത്തിനായുള്ള സാലറി ചലഞ്ചില്‍ സമ്മതം പ്രഖ്യാപിച്ചിട്ടും പണം നല്‍കാതിരുന്നത് ഇരുപതിനായിരത്തിലേറെ സർക്കാർ ജീവനക്കാരാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

ഇതിനെതിരെ സർക്കാർ കടുത്ത നടപടിയിലേക്ക് കടക്കുകയാണ്.പ്രൊവിഡന്റ് ഫണ്ടില്‍നിന്നും ലീവ് സറണ്ടറില്‍നിന്നും സംഭാവന നൽകാൻ തയാറായെന്ന് രേഖാമൂലം അറിയിച്ചിട്ടും, അപേക്ഷയും അനുമതിയും നല്‍കാതെ പിൻവാങ്ങിയവരാണ് ഇവർ. അതേസമയം, പലരും ആദായനികുതി ഇളവ് ലഭിക്കാൻ ഈ പ്രഖ്യാപനം ഉപയോഗിച്ചിട്ടുമുണ്ട്. ജീവനക്കാരുടെ സമ്മതം കാത്തുനിൽക്കാതെ തന്നെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റാനുള്ള നിർദേശം ധനവകുപ്പ് ശമ്പളവിതരണ ഉദ്യോഗസ്ഥർക്കും നൽകി. നിർദേശം അനുസരിക്കാതിരുന്നാൽ അടുത്തമാസത്തെ ശമ്പളബിൽ തയാറാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.പണം നല്‍കാത്തവരില്‍ അയ്യായിരത്തിലധികം ഗസറ്റഡ് ഓഫീസർമാരാണ്. അഞ്ചുലക്ഷത്തിലധികം ജീവനക്കാരിൽ ഏകദേശം പകുതിപേർ മാത്രമാണ് സാലറി ചലഞ്ചിൽ സജീവമായി പങ്കെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top