മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസം:സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവും സ്വീകരിക്കും
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവരുടെ പുനരധിവാസം ഒരുക്കാന്‍ സാങ്കേതിക വിദഗ്ധരുടെ നിര്‍ദേശവും അഭിപ്രായവവും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു. കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവരുടെ പുനരധിവാസം ഒരുക്കുന്നതിന് സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
തദ്ദേശീയരായ സാങ്കേതിക വിദഗ്ധരുടെ അനുഭവ പരിചയം ഉപയോഗപ്പെടുത്തിയാണ് ടൗണ്‍ഷിപ്പ് തയ്യാറാക്കുക. ദുരന്തം അതിജീവിച്ചവരില്‍ കൂടുതല്‍ ആളുകള്‍ക്കും മേപ്പാടി മേഖല വിട്ട് വരാന്‍ താത്പര്യമില്ല. ഇത്തരം സാഹചര്യം നേരിടാന്‍ ജില്ലയുടെ അടിസ്ഥാന ഘടനയറിയുന്ന തദ്ദേശിയരായിട്ടുള്ള വിദഗ്ധരുടെ നിര്‍ദ്ദേശം ആവശ്യമാണ്. ചുരുങ്ങിയ കാലയളവിനകം മികച്ച രീതിയില്‍ പുനരധിവാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളില്ലാത്ത മേഖല കണ്ടെത്തി ആളുകള്‍ക്ക് ആവശ്യമായ ഉപജീവനം ഒരുക്കുകയാണ് പുനരധിവാസത്തിലൂടെ. യോഗത്തില്‍ വിവിധ മേഖലയിലെ വിദഗ്ധര്‍ ദുരന്ത നിവാരണം, ഭൂ-വിനിയോഗം, ജീവനോപാധി, പുനര്‍നിര്‍മ്മാണം, ടൂറിസം, നിര്‍മ്മാണ രീതികള്‍, ആരോഗ്യം, മനുഷ്യ-മൃഗ സംഘര്‍ഷം സംബന്ധിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. യോഗത്തില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഏകോപിപ്പിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, റവന്യൂ- ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സ്‌പെഷല്‍ ഓഫീസര്‍ സീറാം സാംബ ശിവ റാവു, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ്, സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ശുചിത്വ മിഷന്‍ തയാറാക്കിയ ദുരന്ത മുഖത്തെ മാലിന്യ സംസ്‌കരണം റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഡോ വി. വേണു, ടിങ്കു ബിസ്വാളിന് കൈമാറി പ്രകാശനം ചെയ്തു.
Comments (0)