വായനാട് ജില്ലയില്‍ പൊതു ആരോഗ്യം സംരക്ഷിക്കുന്ന നിയമം പാലിക്കാതെയുള്ള പ്രവൃത്തികള്‍ക്കെതിരെ കർശന നടപടിയുമായി അധികൃതർ. തിരുനെല്ലി പഞ്ചായത്തിൽ അമൃത മെസ്സ് ഹൗസ് എന്ന ഹോട്ടലിന്റെ ഉടമയായ സുരേന്ദ്രന് 10,500 രൂപ പിഴ ചുമത്തിയതായി മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.
ജൂലൈയിൽ അപ്പപ്പാറ ഹെൽത്ത് ഇൻസ്പെക്ടർ ബിനു കുര്യൻ നേതൃത്വം നൽകിയ പരിശോധനയിൽ ഹോട്ടലിന്റെ വൃത്തിഹീനമായ സ്ഥിതിഗതികള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന്, ആവശ്യമായ പരിഹാരങ്ങള്‍ നിര്‍ദേശിച്ച നോട്ടീസുകളെ അവഗണിച്ച പ്രതി, തുടര്‍ന്ന പ്രവർത്തനങ്ങളിൽ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്.
സംസ്ഥാന പൊതുജനാരോഗ്യ നിയമം നടപ്പിലാക്കിയ ശേഷം വയനാട് ജില്ലയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണിത്. ഹോട്ടലിന്റെ പ്രവര്‍ത്തനത്തിലെ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയ സംഘത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സന്ധ്യാറാണി, റിറ്റു ഷാജി, ഷീജ കാതറിന് എന്നിവര്‍ പങ്കാളികളായിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc