അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഓരോ ദിവസവും റെക്കോര്‍ഡ് നിരക്കുകളിലാണ് വ്യാപാരം നടക്കുന്നത്. 2024ലെ സ്വര്‍ണ വിപണിയെക്കുറിച്ച് നേരത്തെ വന്ന പ്രവചനങ്ങള്‍ ഒരിക്കലും തെറ്റിയിട്ടില്ല – വില സ്ഥിരമായി ഉയരുകയാണ്. ഇനി ഇത് കൂടിയോ കുറയോ എന്ന ചോദ്യമാണ് നിക്ഷേപകരും വ്യാപാരികളും ഉറ്റുനോക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കഴിഞ്ഞ ദിവസം 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് ₹85,000 എന്ന ചരിത്രത്തിലാദ്യമായ ഉയരം രേഖപ്പെടുത്തിയിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍, സെന്‍ട്രല്‍ ബാങ്ക് വാങ്ങലുകള്‍ എന്നിവയുടെ സംയോജനമാണ് ഈ വില വര്‍ധനയ്ക്ക് പ്രധാന കാരണം എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
നിക്ഷേപകര്‍ ഇപ്പോഴും സ്വര്‍ണ്ണത്തെ സുരക്ഷിതമായ ഒരു ആസ്തിയായി കണക്കാക്കുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്തിനകത്തുള്ള ഡിമാന്‍ഡിന്റെ വര്‍ധനയും വിലയെ നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരാന്‍ പ്രേരിപ്പിക്കുന്നു. ഇതോടൊപ്പം, യുഎസ്-ചൈന വ്യാപാര യുദ്ധം, ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയം, മറ്റ് രാജ്യങ്ങളിലെ നികുതി നയങ്ങള്‍ തുടങ്ങിയ ഘടകങ്ങളും സ്വര്‍ണ വിപണിയെ നേരിട്ട് ബാധിക്കുന്നുണ്ട്.
അതേസമയം, ചൈന, ഇന്ത്യ, റഷ്യ പോലെയുള്ള രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ തങ്ങളുടെ കരുതല്‍ സ്വര്‍ണ ശേഖരം ഇരട്ടിയാക്കിയതും വിലയുടെ ഉയര്‍ച്ചയ്ക്ക് കാരണമായി. ഈ സാഹചര്യത്തില്‍, സ്വര്‍ണവില 3000 ഡോളര്‍ കടക്കുമോ? എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യമായി മാറിയത്.
നിലവിലെ സാഹചര്യത്തില്‍ വിപണിയില്‍ സ്ഥിരത ഏല്ക്കാന് അധികം സാധ്യതയില്ല. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടി ഉയരുമോ? അതോ കുറയുമോ? വിപണി പ്രവണതകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാത്രമേ അതിന് വ്യക്തമായ ഒരു ഉത്തരമുണ്ടാകൂ.