ബോബി ചെമ്മണ്ണൂർ നടി ഹണി റോസ് നൽകിയ പരാതിയിൽ കസ്റ്റഡിയിലായ ശേഷം വിശദീകരണവുമായി രംഗത്തെത്തി. അവരുടേതു മുൻകൂട്ടി തീരുമാനിച്ച അധിക്ഷേപമല്ലെന്നും, വിവാദപരാമർശങ്ങൾ പൂർണമായും ആ വേദിയിലൊതുക്കപ്പെട്ടതാണെന്നും ബോബി മൊഴിയിൽ വ്യക്തമാക്കി. കൂടാതെ, നാല് മാസം പഴക്കമുള്ള സംഭവത്തിൽ ഇപ്പോഴുള്ള പരാതിയിൽ പൊരുത്തക്കേടുകളുണ്ടെന്നും പരാമർശം ബോധപൂർവം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നുമാണ് ബോബി ചൂണ്ടിക്കാണിക്കുന്നത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കസ്റ്റഡിയിൽ ഉണ്ടായിരുന്ന ബോബി ചെമ്മണ്ണൂരിന്റെ മൊബൈൽ ഫോൺ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം, ബോബി തന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ്. പരാതിയിലെ ആരോപണങ്ങളെ തള്ളി, തന്റെ പരാമർശങ്ങൾക്കായി കുറ്റബോധമില്ലെന്ന നിലപാടാണ് ബോബി മാധ്യമങ്ങളോടും പൊലീസിനോടും വ്യക്തമാക്കിയത്.
ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബോബി നടത്തിയ പ്രസ്താവനകളുടെ വീഡിയോകൾ ഉൾപ്പെടെ തെളിവുകളായി പ്രദർശിപ്പിച്ച് ചോദ്യംചെയ്യലും നടന്നിരുന്നു. എന്നാൽ, നടിയെയോ മറ്റാരെയോ അപമാനിക്കുന്ന വിധത്തിൽ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നാണ് ബോബി പൊലീസിനോട് വ്യക്തമാക്കിയത്.
മെഡിക്കൽ പരിശോധനയ്ക്കുശേഷം ബോബിയെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രാത്രി താമസിപ്പിച്ചു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും കൂടുതൽ വകുപ്പുകൾ ചേർക്കാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. നടിയുടെ രഹസ്യമൊഴി നേരത്തെ കോടതി രേഖപ്പെടുത്തിയിരുന്നു, അത് അടിസ്ഥാനമാക്കി പൊലീസ് നടപടികൾ തുടരുമെന്നാണ് സൂചന.