സുൽത്താൻ ബത്തേരി: വയനാട്ടിലെ വന്യമൃഗശല്ല്യം കാട്ടാനകളുടെ ശല്യം കാരണം എപ്പോഴും ബുദ്ധിമുട്ടിലാണ് നാട്ടുകാർ. മഴയോ വെയിലോ, രാവോ പകലോ ഇല്ലാതെ, ആനകളുടെ കാട്ടിറക്കം ജനവാസ മേഖലകളിൽ പ്രയാസം സൃഷ്ടിക്കുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ബത്തേരി നൂൽപ്പുഴ ഓക്കൊല്ലിയിൽ വനംവകുപ്പ് സ്ഥാപിച്ച വലിയ ഗേറ്റ് തകർത്താണ് ആനകൾ ഇപ്പോൾ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്.
ഗേറ്റ് ഉറപ്പിച്ച കോൺക്രീറ്റ് പില്ലറുകളും ഉൾപ്പെടെ ആനകൾ തകർത്തുകഴിഞ്ഞു. ഇതോടെ, മുണ്ടക്കൊല്ലി, ഈസ്റ്റ് ചീരാൽ, പാട്ടം തുടങ്ങിയ ജനവാസ മേഖലകളിലേക്ക് ആനകൾ നിരന്തരം എത്തുകയാണ്. ഈ ഗേറ്റ് കടന്ന് ബത്തേരി-പാട്ടവയൽ അന്തർസംസ്ഥാന പാതയിലേക്കും ആനകൾ എത്തുന്നു. കൃഷിയിടങ്ങളിലേക്ക് കടക്കുന്ന ആനകൾക്ക് പകൽ തിരികെ കാട്ടിൽ പോകുന്നത് പതിവാണ്.
റോഡിലെത്തുന്ന ആനകൾ വാഹനങ്ങൾക്ക് ഭീഷണിയാകുന്നതായും, ഇവിടെ യാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും നാട്ടുകാർ പറയുന്നു. വനംവകുപ്പിന്റെ ഗേറ്റ് വഴി മറ്റ് മൃഗങ്ങളും എത്താനുള്ള ശ്രമത്തിലാണ്.
ഗേറ്റ് പുനസ്ഥാപിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.