Posted By Anuja Staff Editor Posted On

പ്രധാനമന്ത്രിയുടെ നേതൃത്ത്വത്തിൽ കളക്ടറേറ്റിൽ അവലോകന യോഗം തുടങ്ങി

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചു. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ള പ്രമുഖരും ഉണ്ടായിരുന്നു.

അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ഉച്ചയ്ക്ക് 12.10 വരെ ദുരന്തമേഖലയിൽ വ്യോമനിരീക്ഷണം നടത്തി. തുടർന്ന് കൽപ്പറ്റയിൽ ഇറങ്ങി, വാഹനവ്യൂഹത്തിൽ ചൂരൽമലയിലെത്തി. വെള്ളാർമല അടക്കം ദുരന്തമേഖലകളിൽ കാൽനടയായി സന്ദർശിച്ച പ്രധാനമന്ത്രി, ദുരന്തത്തിന്റെ ഭീകരത നേരിൽ കാണുകയും ചെയ്തു.

സെന്റ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസക്യാമ്പും വിംസ് ആശുപത്രിയും സന്ദർശിച്ച ശേഷം, പ്രധാനമന്ത്രി രോഗികളുമായി സംസാരിക്കുകയും, അവലോകനയോഗത്തിൽ പങ്കെടുക്കാനായി വയനാട് കളക്ടറേറ്റിലേക്കു തിരിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ, മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെടും എന്ന Kerala പ്രതീക്ഷിക്കുന്നു. Vayanad നും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നുമാണ് പ്രതീക്ഷ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version