ബിജെപി സംസ്ഥാന അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഈ മാസം 15നകം പൂർത്തിയാക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കേരളത്തിലും മാറ്റമുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ജനുവരി അവസാനത്തോടെ ദേശീയ അധ്യക്ഷനെയും തിരഞ്ഞെടുത്ത് സംഘടനാ തലത്തിൽ സമഗ്രമായ അഴിച്ചുപണിക്ക് ബിജെപി നീങ്ങുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പുതുവർഷത്തിലെ ആദ്യഘട്ടത്തിൽതന്നെ താഴേത്തട്ടിൽനിന്ന് വ്യാപക മാറ്റങ്ങൾ കൊണ്ടുവരാൻ ബിജെപി ഉദ്ദേശിക്കുന്നു. സംസ്ഥാന തല തെരഞ്ഞെടുപ്പിനായി 11 കേന്ദ്രമന്ത്രിമാർ, 3 സഹമന്ത്രിമാർ, 5 ജനറൽ സെക്രട്ടറിമാർ എന്നിവരെ ചുമതലയേൽപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. കേരളത്തിന് ചുമതല നൽകിയത് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ്.
കേരളത്തിൽ ശോഭാ സുരേന്ദ്രനെ മാറ്റിയാൽ എംടി രമേശ്, രാജീവ് ചന്ദ്രശേഖർ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. ഗ്രൂപ്പിനതീതമായ പരിഗണനയാൽ രാജീവ് ചന്ദ്രശേഖറിന് മുൻതൂക്കം ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
അതേസമയം, കേരളത്തിലെ ബിജെപി നേതൃത്വത്തിന് പാർട്ടിയുടെ തദ്ദേശതല വിജയം മെച്ചപ്പെടുത്താൻ കടുത്ത നിർദ്ദേശം ലഭിച്ചിട്ടുണ്ട്. നൂറ് പഞ്ചായത്തുകളും തിരുവനന്തപുരം, തൃശ്ശൂർ കോർപ്പറേഷനുകളും പ്രധാന ലക്ഷ്യമാക്കി മുന്നോട്ട് പോകാനാണ് കർശന നിർദ്ദേശം.
ഇതിനിടെ, ദേശീയ തലത്തിൽ പിയൂഷ് ഗോയൽ, നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, വിനോദ് താവ്ഡേ തുടങ്ങിയവർ ദേശീയ അധ്യക്ഷപദവിക്ക് സജീവ പരിഗണനയിലാണെന്നാണ് സൂചന. സംസ്ഥാന തല പുനസംഘടന പൂർത്തിയാക്കുന്ന ഉടൻ ദേശീയ തലപരിഷ്‌കരണത്തേക്കാണ് ബിജെപി നീങ്ങുക.