ഹൈസ്കൂളിന് പുറമെ ഏഴാം ക്ലാസ് മുതൽ താഴത്തെ ക്ലാസുകളിലേക്കും ഓൾ പാസ് സംവിധാനം ക്രമാതീതമായി ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഗുണനിലവാരമേറിയ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി മൂന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിഷയങ്ങളിൽ പഠന നിലവാരം വിലയിരുത്താൻ അടുത്ത വർഷം മുതൽ പ്രത്യേക പരീക്ഷകൾ നടത്തും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കുട്ടികളെ കൂട്ടത്തോടെ പാസാക്കുന്നതിൽ ഉയർന്ന വിമർശനങ്ങളെ തുടർന്നാണ് ഈ നടപടികൾ. ഈ വർഷം എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതിലും, തുടർന്ന് പത്താം ക്ലാസിലും മാറ്റം നടപ്പാക്കും. കൂടുതൽ ഘട്ടങ്ങളിലായി ഏഴാം ക്ലാസിനും താഴെയുള്ള ക്ലാസുകളിലും ഇത് വ്യാപിപ്പിക്കാനാണ് നീക്കം.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഗുണമേന്മാ വിദ്യാഭ്യാസ സെമിനാറിൽ വ്യക്തമാക്കിയതു പോലെ, എഴുത്തുപരീക്ഷയ്ക്ക് 30% മാർക്ക് കുറഞ്ഞാലും കുട്ടികളെ തോൽപ്പിക്കില്ല. തീവ്ര പരിശീലനം നൽകി അതേ അധ്യയനവർഷത്തിൽ തന്നെ പുതിയ പരീക്ഷയിലൂടെ അവസരം നൽകും. കണക്ക്, സയൻസ്, ഭാഷ, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സ്റ്റേറ്റ് അച്ചീവ്‌മെന്റ് ടെസ്റ്റ് എന്ന പേരിൽ പ്രത്യേക പരീക്ഷയും ഉണ്ടാകും. മാർക്ക് കുറഞ്ഞ വിദ്യാർത്ഥികൾക്ക് വാർഷിക പരീക്ഷയ്ക്ക് മുമ്പ് പ്രത്യേക പരിശീലനം നൽകാനും നീക്കം.