മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ സർക്കാർ തീരുമാനമാറ്റം

ചൂരൽമല ദുരന്തത്തിൽ ഇരയായവർക്ക് പുനരധിവാസം നൽകുന്നതിനുള്ള സമ്മതപത്രത്തിൽ സർക്കാർ മാറ്റം വരുത്തിയതായി റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഗുണഭോക്താക്കളുടെ ഭൂമി അവരുടെ ഉടമസ്ഥതയിൽ തന്നെ തുടരുമെന്നും നിർമിക്കുന്ന വീട് മാത്രം സർക്കാരിന് സറണ്ടർ ചെയ്യേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ജില്ലാ തല വകുപ്പ് മേധാവികളുടെ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചതാണ്. ദുരന്തഭൂമിയിലെ വീട് ഒഴികെയുള്ള എല്ലാ വസ്തുക്കളും ഉടമസ്ഥരായ ഗുണഭോക്താക്കൾക്കായിരിക്കും. കൃഷിഭൂമി വീണ്ടും കാർഷികയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളും. കൂടാതെ, ദുരന്തബാധിതരുടെ എല്ലാ ആവശ്യങ്ങൾക്കും സഹായകരമായ പുതിയ സ്മാർട്ട് കാർഡ് വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. രക്ഷാകർത്താക്കളെ നഷ്ടപ്പെട്ട ഏഴ് കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകും. ഒറ്റ രക്ഷാകർത്താവ് മാത്രമുള്ള 14 പേർക്ക് പ്രത്യേക ധനസഹായവും സർക്കാർ നൽകും. ദുരന്തബാധിതർക്കായി ഒരു മാസം 1,000 രൂപയുടെ കൂപ്പൺ വിതരണം ചെയ്യാനാണ് തീരുമാനം, ഇത് ആറുമാസത്തേക്ക് തുടരും. അതേസമയം, സൈക്കോളജിക്കൽ റിഹാബിലിറ്റേഷൻ പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തും. മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റ് നാളെ മുതൽ വിതരണം ആരംഭിക്കുമെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version