പൂജ ബമ്പർ ലോട്ടറിയുടെ സമ്മാന ഘടനയിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിയതാണെന്നും, ടിക്കറ്റ് വിലയിൽ യാതൊരു വർധനവുമില്ലെന്നും. ഒന്നും രണ്ടും സമ്മാനങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും, എല്ലാവരും ആത്മവിശ്വാസത്തോടെ ടിക്കറ്റുകൾ വാങ്ങാമെന്നും കെ.എൻ. ബാലഗോപാൽ മന്ത്രി വ്യക്തമാക്കി.
ജിഎസ്ടി മൂലം സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും, സർക്കാർ പൊതുജനങ്ങൾക്ക് അധിക ഭാരമാകാതിരിക്കാൻ ടിക്കറ്റ് വില ഉയർത്താതെ തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്തതായി മന്ത്രി പറഞ്ഞു. എന്നാൽ സമ്മാന വിതരണത്തിൽ ചില ചെറിയ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. മൂന്നാം സമ്മാനം 10 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി കുറച്ചിട്ടുണ്ട്. അതുപോലെ തന്നെ 5,000 രൂപ സമ്മാനങ്ങളുടെ എണ്ണം 8,100 ആയി ചുരുക്കിയിട്ടുണ്ട്.എങ്കിലും, ഒന്നും രണ്ടും സമ്മാനങ്ങളിൽ മാറ്റമില്ലാത്തതിനാൽ, ലോട്ടറി ആകർഷകമായ സമ്മാന അവസരങ്ങൾ തുടരുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രസഹായത്തിൽ വലിയ കുറവ് സംഭവിക്കുന്നുവെന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിന് ഒരുവർഷം കഴിഞ്ഞിട്ടും കേന്ദ്രസർക്കാരിൽ നിന്ന് പര്യാപ്തമായ സഹായം ലഭിക്കാത്തത് സംസ്ഥാനത്തിന് വെല്ലുവിളിയാണെന്നും, ഇതിൽ മാറ്റം വരുത്താൻ സംസ്ഥാനത്തെ ബിജെപി നേതാക്കളും എംപിമാരും ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വയനാട് ദുരന്തം: ചോദിച്ചത് 2221.03 കോടി, തന്നത് 206.56 കോടി; കേന്ദ്രത്തിനെതിരെ കേരളം
വയനാട് മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്രം അനുവദിച്ച 206.56 കോടി രൂപ മതിയാകില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.പുനര്‍നിര്‍മാണത്തിന് 2000 കോടി രൂപ ആവശ്യപ്പെട്ട സാഹചര്യത്തില്‍ 260 കോടിയോളം മാത്രമാണ് അനുവദിച്ചതെന്നത് വലിയ അവഗണനയായി മന്ത്രി കെ. രാജന്‍ ആരോപിച്ചു. ദുരന്തം നടന്നിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും “എല്‍ 3” വിഭാഗത്തില്‍പ്പെട്ട വലിയ ദുരന്തമെന്ന നിലയില്‍ അംഗീകരിക്കാതെ സഹായങ്ങള്‍ നിഷേധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1222 കോടിയുടെ നഷ്ടം വ്യക്തമാക്കിയും 2221 കോടിയുടെ പുനര്‍നിര്‍മാണ ഫണ്ടിനും അപേക്ഷിച്ചിരുന്നുവെങ്കിലും ഒടുവില്‍ അനുവദിച്ചത് വെറും 206.56 കോടിയാണെന്ന് മന്ത്രി വ്യക്തമാക്കി. ധനമന്ത്രി കെ.എന്‍. ബാലഗോപാലും കേന്ദ്രത്തിന്റെ നിലപാട് വിമര്‍ശിച്ച്, സമയബന്ധിത ഇടപെടലുകള്‍ ഉണ്ടായില്ലെന്നും കേരളത്തിന് അര്‍ഹമായ സഹായം ലഭിക്കാതിരുന്നതെന്നും ആരോപിച്ചു. രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണത്തിനായി ആകെ 4654.60 കോടി രൂപ അനുവദിച്ചപ്പോള്‍, വയനാട് പുനര്‍നിര്‍മാണത്തിനായി അനുവദിച്ചത് 206.56 കോടിയിലാണ് ഒതുങ്ങിയത്.
സ്വര്‍ണവിലയുടെ കുതിപ്പിനൊരു ബ്രേക്ക്, നിരക്ക് കുറഞ്ഞു; ഒരു പവന് ഇന്ന് എത്ര നല്‍കണം
കേരളത്തിലെ സ്വർണവിപണിയിൽ ഇന്ന് ചെറിയൊരു ഇടിവ് രേഖപ്പെടുത്തി. പവന്‍ 400 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില 87,040 രൂപയായി. എന്നാൽ, ജിഎസ്ടി, പണിക്കൂലി, ഹോള്‍മാർക്ക് ഫീസുകൾ ഉൾപ്പെടുത്തിയാൽ ഒരു പവന്‍ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.നിലവിൽ ഗ്രാമിന് 12,000 രൂപയിലധികമാണ് 22 കാരറ്റ് സ്വർണവില. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒള്‍ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ രണ്ട് തവണ വില പരിഷ്‌കരിച്ചിരുന്നു. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, രൂപ-ഡോളർ വിനിമയ നിരക്കിലെ മാറ്റങ്ങൾ എന്നിവ ഇന്ത്യയിലെ സ്വർണവിലയെ നേരിട്ട് ബാധിക്കുന്നു. ദീപാവലി ആഘോഷങ്ങൾ അടുക്കിവരുന്നതിനാൽ ഗ്രാമിന് 12,000 രൂപയിലേക്ക് കൂടി സ്വർണവില ഉയരാനിടയുണ്ടെന്ന് സൂചനകൾ പറയുന്നു, ഇത് വിവാഹ വിപണിയെ നേരത്തെ തന്നെ ബാധിച്ചിട്ടുണ്ട്.ഇന്നത്തെ വില നിരക്കുകൾ പ്രകാരം, 22 കാരറ്റ് സ്വർണം ഗ്രാമിന് 10,880 രൂപ, 18 കാരറ്റ് 8,955 രൂപ, 14 കാരറ്റ് 6,960 രൂപ, 9 കാരറ്റ് 4,490 രൂപയാണ്. അതേസമയം, വെള്ളിയുടെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ വ്യാപരിക്കുന്നു; ഗ്രാമിന് 156 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. ആദ്യമായി വെള്ളിയുടെ വില 150 രൂപ കടക്കിയിരിക്കുന്നു, കൂടാതെ അടുത്ത ദിവസങ്ങളിൽ ഇത് ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം;കല്പറ്റ ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്കിന് കേന്ദ്ര അനുമതി
ജില്ലയിലെ ആസ്ഥാന നഗരമായ കല്‍പ്പറ്റയില്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നതിന് അന്തിമ അനുമതി ലഭിച്ചു. സംസ്ഥാന അനുമതി മുമ്പ് തന്നെ ലഭിച്ചിരുന്നുവെങ്കിലും കേന്ദ്രത്തിന്റെ അംഗീകാരമില്ലാത്തതിനാല്‍ പദ്ധതി നീണ്ടുനിന്നിരുന്നു.കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ബ്ലഡ് സെൻററിന് കേന്ദ്ര അനുമതി ലഭിച്ചത്.വയനാട് ജില്ലയില്‍ ഇതുവരെയും ബ്ലഡ് ബാങ്ക് ഇല്ലായിരുന്നതാണ് വലിയ വെല്ലുവിളിയായി നിലകൊണ്ടിരുന്നത്. നീതി ആയോഗ് ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി 2021-22 വര്‍ഷം ഒരു കോടി രൂപ ചെലവിട്ട് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയാണ് ബ്ലഡ് സെൻററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അനുമതി ലഭിച്ചതോടെ ഉടൻതന്നെ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നഗരസഭയുടെ തീരുമാനം.ലോക രക്തദാന ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര അനുമതി ലഭിച്ചതെന്നത് പ്രത്യേക സന്തോഷം നല്‍കുന്നതായി സമൂഹ പ്രവര്‍ത്തകനും രക്തദാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ മാടായി ലത്തീഫ് പറഞ്ഞു. നിരവധി തവണ രക്തം ദാനം ചെയ്ത അദ്ദേഹം കല്‍പ്പറ്റയില്‍ ബ്ലഡ് ബാങ്ക് വേണമെന്ന് ആദ്യമായി ഉന്നയിച്ചവരില്‍ ഒരാളാണ്.കല്‍പ്പറ്റയില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നത് രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ആശ്വാസമാകുമെന്നാണ് പൊതുവായ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനങ്ങളുടെ ഒഴുക്ക്; പെന്‍ഷന്‍ വര്‍ധനയും ശമ്പള പരിഷ്‌കരണവും ചര്‍ച്ചയില്‍
തദ്ദേശസ്വയംഭരണവും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തില്‍ ജനങ്ങളെയും സര്‍ക്കാര്‍ ജീവനക്കാരെയും ലക്ഷ്യമാക്കി വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന.
👉 ക്ഷേമപെന്‍ഷന്‍ നിലവിലെ നിരക്കില്‍നിന്ന് 400 രൂപ വര്‍ധിപ്പിച്ച് 2000 രൂപയാക്കുന്നത് ചര്‍ച്ചയിലാണ്.
👉 പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് അഷ്വേഡ് പെന്‍ഷന്‍ സ്‌കീം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.
👉 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലാണ്.
👉 നാല് ശതമാനം ഡി.എ അനുവദിക്കുന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍
👉ശമ്പള കമ്മീഷന്‍ നിയോഗിക്കല്‍, സെക്രട്ടറി തലസമിതി രൂപീകരണം എന്നിവയും ചര്‍ച്ചയിലാണ്.അധികാരം തുടര്‍ച്ചയായി മൂന്നാം തവണയും നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സിപിഎമ്മിന്റെ ഇത്തരം നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്.