Posted By Anuja Staff Editor Posted On

കോവിഷീൽഡിന്റെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂ ഡൽഹി: കോവിഷീൽഡിന്റെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽഹരജി.സുപ്രീം കോടതിയിലെ വിരമിച്ച ജഡ്‌ജിയുടെ മേൽനോട്ടത്തിൽ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്.അപൂർവ അവസരങ്ങളിൽ മസ്‌തിഷ്കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയിരുന്നു.കോവിഡ് -19 ന് ശേഷം യുവാക്കളിൽ പോലും ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിച്ചിട്ടുണ്ടെന്നും വാക്‌സിനേഷൻ്റെ ഫലമായി ഗുരുതരമായ വൈകല്യം സംഭവിക്കുകയോ മരിക്കുകയോ ചെയ്തവർക്ക് നഷ്ടപരിഹാരത്തിനുള്ള സംവിധാനം ഒരുക്കണമെന്നും ഹരജിയിൽ പറയുന്നു.

ഇന്ത്യൻ പൗരന്മാരുടെ സുരക്ഷക്കും ആരോഗ്യത്തിനും വേണ്ടി സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും അതിൽ പറയുന്നു. ഇന്ത്യയിൽ 175 കോടിയിലധികം ഡോസ് കോവിഷീൽഡ് നൽകിയിട്ടുണ്ടെന്നും ഹരജി വ്യക്തമാക്കുന്നു.ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്‌സിൻ, കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്‌തത്. കോവിഷീൽഡ്, വാക്‌വരിയ എന്നീ വാക്സിനുകളാണ് അസ്ട്രസെനെക നിർമിച്ചത്. വാക്‌സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട നിരവധി പേർ യു.കെയിൽ കോടതിയെ സമീപിച്ചിരുന്നു.

മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും വാക്‌സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈകോടതിയിൽ ഫയൽ ചെയ്‌ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version