ദുരന്തബാധിതര്‍ക്ക് തിരിച്ചടി; ദേശീയ ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് റദ്ദാക്കി

വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് വായ്പകള്‍ എഴുതിത്തള്ളാനുള്ള നിയമപരമായ സാധ്യതകള്‍ക്ക് തിരിച്ചടിയായ വാര്‍ത്തയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ദേശീയ ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. 2025 മാര്‍ച്ച് 29ന് ഈ വകുപ്പ് റദ്ദാക്കിയതായി കേന്ദ്രം കോടതിയെ അറിയിച്ചു.ഈ വകുപ്പ് പ്രകാരമായിരുന്നു ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം ഉണ്ടായിരുന്നത്. ഇപ്പോള്‍ ഈ വകുപ്പ് നിലനില്‍ക്കാത്തതിനാല്‍, ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ ബാധിതരായവരുടെ വായ്പകള്‍ റദ്ദാക്കാനുള്ള നിയമപാത ഒഴിവാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ജൂണ്‍ 13നാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ തുടര്‍ന്നുള്ള പരിഗണന നടത്തുക.വായ്പ എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളും പ്രതിപക്ഷങ്ങളിലും നിന്നാണ് ആഹ്വാനങ്ങള്‍ ഉയര്‍ന്നത്. കേരള ബാങ്ക് ചൂരല്‍മല ശാഖയില്‍ നിന്നുള്ള വായ്പകള്‍ എഴുതിത്തള്ളാനും മുഖ്യമന്ത്രിയുടെ ദുരിതനിവാരണ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്യാനും ബാങ്ക് തീരുമാനിച്ചിരുന്നു. കൂടാതെ, ബാങ്ക് ജീവനക്കാര്‍ അഞ്ച് ദിവസത്തെ ശമ്പളവും സംഭാവനയായി നല്‍കി. എന്നാല്‍ കേരള ഗ്രാമീണ ബാങ്ക് ചില വായ്പകള്‍ക്ക് തിരിച്ചടവ് ആവശ്യപ്പെട്ടതിനെതിരെ പ്രതിഷേധം ഉണ്ടായി, പിന്നീട് ചില തുകകള്‍ തിരിച്ചടവായി അംഗീകരിക്കപ്പെട്ടു.2024 ജൂലൈ 30നാണ് വന്‍ ദുരന്തം ഉണ്ടായത്. മുണ്ടക്കൈ, ചൂരല്‍മല, പഞ്ചിരിമട്ടം എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 420 പേരാണ് ജീവന്‍ നഷ്ടപ്പെട്ടത്. 397 പേര്‍ക്ക് പരിക്കേറ്റു, 47 പേര്‍ കാണാതായി. 1,555 വീടുകളും 290 കടകളും നശിച്ചുവെന്ന് അധികാരികള്‍ അറിയിച്ചു. കൂടാതെ, 136 സമൂഹകെട്ടിടങ്ങള്‍, 124 കിലോമീറ്റര്‍ വൈദ്യുതി ലൈനുകള്‍, 1.5 കിലോമീറ്റര്‍ റോഡുകള്‍, മൂന്ന് പാലങ്ങള്‍ എന്നിവയും തകര്‍ന്നു. 600 ഹെക്ടര്‍ ഭൂമിയും 310 ഹെക്ടര്‍ കൃഷിയിടവും നഷ്ടമായി. 10,000-ത്തിലധികം പേരെയാണ് താത്ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version