അബ്ദുല്‍ റഹീമിൻ്റെ മോചനം; ഒടുവില്‍ ആശ്വാസവിധിയുമായി സൗദി കോടതി

സൗദിയിൽ ബാലനെ കൊലപ്പെടുത്തി കുറ്റക്കാരനായി ശിക്ഷിക്കപ്പെട്ട കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ റഹീമിന് നേരത്തെ റിയാദ് ക്രിമിനൽ കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ ശരിവച്ച് അപ്പീൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ശിക്ഷാകാലാവധി വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി പബ്ലിക് പ്രോസിക്യൂട്ടർ സമർപ്പിച്ച അപ്പീലിലാണ് ഈ നിർണായക തീരുമാനം വന്നത്.കഴിഞ്ഞ മേയ് 26ന് റിയാദ് ക്രിമിനൽ കോടതിയായിരുന്നു റഹീമിനെ 20 വർഷം തടവിന് ശിക്ഷിച്ചത്. തുടർന്ന് ശിക്ഷാകാലം കൂടുതലാക്കണമെന്ന ആവശ്യവുമായി അപ്പീൽ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ചേർന്ന കോടതിസിറ്റിങ്ങിൽ കീഴ്കോടതിയുടെ വിധിയെ ആധികാരികമായി സ്ഥിരിപ്പിക്കുകയും ചെയ്തു.ഇതിനിടെ, 19 വർഷത്തിലധികമായി ജയിലിൽ കഴിയുന്ന റഹീമിന് മോചനം അനുവദിക്കണമെന്ന പ്രതിഭാഗത്തിൻ്റെ ആവശ്യങ്ങൾ കോടതി തള്ളികൊണ്ടു. ഈ ആവശ്യം മേൽക്കോടതിയെ സമീപിച്ചേക്കാമെന്നു കോടതി നിർദേശിച്ചു.മുമ്പ് ഒന്നിലധികം തവണ കേസ് പരിഗണിച്ചിരുന്നെങ്കിലും അന്തിമ ശിക്ഷാപ്രഖ്യാപനം നീട്ടിയിരുന്നു. ഇന്ന് നടന്ന ഓൺലൈൻ വിചാരണയിൽ റഹീമിന്റെ അഭിഭാഷകന്മാർ, ഇന്ത്യൻ എംബസി പ്രതിനിധിയായ സവാദ് യൂസഫ്, റഹീമിന്റെ കുടുംബ പ്രതിനിധിയായ തുവ്വൂർ എന്നിവർ കോടതിയിൽ ഹാജരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version