ഡിജിറ്റല്‍ ഹെല്‍ത്തില്‍ വൻ മുന്നേറ്റം: 800 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്

സംസ്ഥാനത്തെ ആരോഗ്യസംവിധാനത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വലിയ പുരോഗതിയെന്ന നിലയിൽ, സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

മെഡിക്കൽ കോളേജുകളിലെ 18 യൂണിറ്റുകൾ ഉൾപ്പെടെ, 33 ജില്ലാ/ജനറൽ ആശുപത്രികൾ, 88 താലൂക്ക് ആശുപത്രികൾ, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 512 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 14 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 3 പബ്ലിക് ഹെൽത്ത് ലാബുകൾ, 5 മറ്റു ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് സംവിധാനങ്ങൾ നിലവിൽ വന്നത്.ജില്ലാ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് 121, എറണാകുളം 83, തൃശൂർ 79, മലപ്പുറം 81, കോഴിക്കോട് 68, കണ്ണൂർ 55, പാലക്കാട് 57 എന്നിങ്ങനെ എല്ലാ ജില്ലകളിലെയും ആശുപത്രികൾ ഇ ഹെൽത്ത് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്.മുഴുവൻ സർക്കാർ ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കുക എന്നതാണു ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ഓൺലൈൻ ഒപി ടിക്കറ്റുകളും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളും, എം-ഇഹെൽത്ത് ആപ്പ്, സ്‌കാൻ & ബുക്ക് സംവിധാനം എന്നിവ വഴി സേവനങ്ങൾ കൂടുതൽ വേഗത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിലാണ് കേന്ദ്രബിന്ദു.ഇപ്പോഴുവരെ 2.62 കോടിയിലധികം പേർ സ്ഥിരമായ യു.എച്ച്.ഐ.ഡി. (UHID) രജിസ്ട്രേഷൻ നേടിയിട്ടുണ്ട്. താത്ക്കാലിക രജിസ്ട്രേഷനുകൾ വഴി 8.88 കോടിയിലധികം പേർ ചികിത്സ തേടുകയും 15.27 ലക്ഷം പേർ ആശുപത്രിയിൽ അഡ്മിറ്റായും ആയി.പൗരൻമാർക്ക് ഇപ്പോൾ ആശുപത്രിയിൽ ക്യൂ നിൽക്കാതെ തന്നെ ഓൺലൈൻ വഴി മുൻകൂട്ടി ഒപി ടിക്കറ്റ് എടുക്കാനാകും. വീണ്ടും ചികിത്സ ആവശ്യമായാൽ അതേ ആശുപത്രിയിൽ നിന്നും നേരിട്ട് അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സൗകര്യവുമുണ്ട്.ഇ സേവനങ്ങൾ ഇ ഹെൽത്ത് പോർട്ടലിലൂടെയും, എം-ഇഹെൽത്ത് ആപ്പിലൂടെയും ലഭ്യമാണ്. ഇത് കാത്തിരിപ്പ് കുറയ്ക്കുന്നതിലും ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലും സഹായകരമാകും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version