കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; അഡ്വ.ടി.ജെ ഐസക് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കല്‍പ്പറ്റ നഗരസഭയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. ഡിസിസി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് നഗരസഭാ ചെയര്‍മാന്‍ പദവി രാജിവെച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ കോണ്‍ഗ്രസില്‍ ഉണ്ടാക്കിയ ധാരണപ്രകാരമാണ് ഈ നീക്കം നടന്നത്.

ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള രാജിയോടെ നഗരസഭാ ഭരണത്തില്‍ മാറ്റത്തിന് വേദി ഒരുക്കിയിരിക്കുകയാണ് ഐസക്.2024 ഫെബ്രുവരി 7നാണ് ടി.ജെ. ഐസക് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാനായി ചുമതലയേറ്റത്. കഴിഞ്ഞ മാസം അവസാനത്തോടെ ഡിസിസി പ്രസിഡന്റായി നിയമിക്കപ്പെട്ടതോടെയാണ് രാജിക്കുറിപ്പ് സമര്‍പ്പിക്കാന്‍ ഐസക് തീരുമാനിച്ചത്. പാര്‍ട്ടി വൃത്തങ്ങളുടെ സൂചനപ്രകാരം അടുത്ത ചെയര്‍മാനായി പി. വിനോദ് കുമാറിനെയാണ് പരിഗണിക്കുന്നത്. അടുത്ത 10 ദിവസത്തിനകം പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തേക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

താഴോട്ടില്ലാതെ സ്വർണം; ഇന്നും വർധിച്ച് തന്നെ, പവന് കൂടിയത് ഇത്ര!

കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും വില വർധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് ₹240 കൂടി 91,960 രൂപയായി. ഒരുഗ്രാം സ്വർണത്തിന് 30 രൂപ കൂടി 11,495 രൂപയിലെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഇതുവരെയുളള ഏറ്റവും ഉയർന്ന സ്വർണവിലയാണിത്.ഇന്നലെ പവന്റെ വില ₹91,720 ആയിരുന്നപ്പോൾ ഗ്രാമിന് ₹11,465 ആയിരുന്നു. കഴിഞ്ഞ മാസം മുതൽ തന്നെ സ്വർണവിലയിൽ വൻ തോതിലുള്ള വർധനവാണ് അനുഭവപ്പെട്ടത്. ഒക്ടോബർ 3-നാണ് ഇതുവരെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത് — അന്ന് പവന്റെ വില ₹86,560യും ഗ്രാമിന് ₹10,820യുമായിരുന്നു.ആഗോള വിപണി സ്വാധീനംലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു. അതിനാൽ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും ഇന്ത്യയിലെ വിലയെ നേരിട്ട് ബാധിക്കുന്നു. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നതോടെ ഇന്ത്യയിലും വില കുറയും എന്നില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ എന്നിവയാണ് ആഭ്യന്തര വിപണിയിലെ സ്വർണവില നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ.രാഷ്ട്രീയ-ആർഥിക സാഹചര്യം വില ഉയർത്തുന്നുഅമേരിക്കൻ സർക്കാർ ഷട്ട്ഡൗണിൽ തുടരുന്നതും ഫ്രാൻസിലെയും ജപ്പാനിലെയും രാഷ്ട്രീയ പ്രതിസന്ധികളും കണക്കിലെടുത്താണ് നിക്ഷേപകർ സ്വർണത്തെ സുരക്ഷിത നിക്ഷേപ മേഖലയായി തിരഞ്ഞെടുക്കുന്നത്. ഇതോടെ വില കൂടുതൽ ഉയർന്നിരിക്കുകയാണ്. ഈ വർഷം ഇതുവരെ സ്വർണവിലയിൽ ഏകദേശം 53 ശതമാനത്തിന്റെ വർധനവാണ് സംഭവിച്ചത്. ദീപാവലി അടുത്തെത്തുന്നതിനാൽ വില ഒരു ലക്ഷം രൂപ കടന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.സ്വർണം: മികച്ചതായെങ്കിലും ബുദ്ധിപൂർവം നിക്ഷേപിക്കണംസ്വർണം സുരക്ഷിതവും ദീർഘകാലത്തേക്കുമുള്ള മികച്ച നിക്ഷേപ മാർഗമാണെന്ന് പലരും കരുതുന്നു. എങ്കിലും ആഭരണങ്ങളായി സ്വർണം വാങ്ങുമ്പോൾ വൻതോതിൽ പണിക്കൂലി അടയ്ക്കേണ്ടിവരുന്നത് സാധാരണമാണ്. പിന്നീട് ആഭരണങ്ങൾ വിൽക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യുമ്പോൾ ഈ പണിക്കൂലി തിരിച്ചുകിട്ടാറില്ല. അതിനാൽ സ്മാർട്ട് നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. സ്വർണ നിക്ഷേപത്തിനായി വിവിധ മാർഗങ്ങളുണ്ട് — ഓരോ രീതിക്കും തന്റേതായ ഗുണങ്ങളും പരിമിതികളുമുണ്ട്. ശരിയായ മാർഗം തെരഞ്ഞെടുത്താൽ വിലവർധനയിൽ നിന്ന് കൂടുതൽ ലാഭം നേടാൻ കഴിയും

സ്റ്റോക്ക് രജിസ്റ്ററിൽ 26 കിലോ ചന്ദനമുട്ടികളുടെ കുറവ്; വള്ളിയൂർക്കാവിൽ നിന്നും ചന്ദനം അടിച്ചുമാറ്റിയോ ?

മാനന്തവാടി: മാനന്തവാടി വള്ളിയൂർക്കാവ് ഭഗവതി ദേവസ്വത്തിന്റ ചന്ദനമുട്ടികളുടെ തൂക്കം ഓഡിറ്റ് പരിശോധനയിൽ വൻ കുറവാണ് കാണിച്ചത്.58.47 കിലോഗ്രാമായിരുന്ന ചന്ദനമുട്ടികൾ ഇപ്പോൾ 32 കിലോഗ്രാമായിരിക്കുന്നു. ചാക്കിൽ കെട്ടിവെച്ച നിലയിലുള്ള ചന്ദനമുട്ടികളുടെ പലതും ദ്രവിച്ച് നശിച്ചതായും കണ്ടെത്തി.2023 ലെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ ഈ കാര്യം ഇപ്പോഴാണ് പുറത്ത് വരുന്നത്. വള്ളിയൂർക്കാവ് ദേവസ്വം വളപ്പിൽ നിന്ന് മുൻകാലത്ത് ചന്ദനമരങ്ങൾ മോഷണം പോയിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷേത്രാവശ്യത്തിനു വേണ്ടിയുള്ള ചന്ദനമരങ്ങൾ മുറിച്ച് ഓഫീസിൽ സൂക്ഷിച്ചത്. ചന്ദനമരങ്ങൾ മുറിച്ചത് പത്തുവർഷത്തിന് മുമ്പാണ്.ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അക്കാലത്ത് ജോലി ചെയ്ത എക്സിക്യൂട്ടീവ് ഓഫീസർമാരോട് രേഖാമൂലം വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ലഭിക്കുന്ന മുറയ്ക്ക് ഓഡിറ്റ് ഉദ്യോഗസ്ഥർക്കു മറുപടി നൽകുമെന്നും എക്സിക്യൂട്ടീവ് ഓഫീസർ പി.വി. വിജയൻ വ്യക്തമാക്കി. ശബരിമല സ്വർണപ്പാളി വിവാദത്തിനു പിന്നാലെയാണ് ക്ഷേത്രാവശ്യത്തിനു മുറിച്ച ചന്ദനമുട്ടികളുടെ കുറവ്. പുറത്തറിയുന്നത്.മേൽശാന്തിക്കു നൽകിയ ചന്ദനമുട്ടികളുടെ വിവരങ്ങൾ ദേവസ്വം രജിസ്റ്ററിൽ രേഖപ്പെടുത്തിയ രീതിയിൽ സ്വീകരിച്ചിരുന്നുവെങ്കിലും, ക്ഷേത്രാവശ്യത്തിനു നൽകിയവ രജിസ്റ്ററിൽ രേഖപ്പെടുത്താത്തതിൽ കുറവ് വന്നിട്ടുണ്ടാകാം. മുറിച്ചു സൂക്ഷിച്ച ചന്ദനത്തിന്റെ ചിലത് കാതലില്ലാത്തതായും, വെട്ടിയെടുത്ത ചന്ദനത്തടികൾ ഉണങ്ങിയതിലും തൂക്കം കുറയാനും ചിതലിച്ചുപോയതും കാരണം കുറവുണ്ടായിരിക്കാം.2023 നു ശേഷം നാലോളം ഉദ്യോഗസ്ഥർ ദേവസ്വത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം അധികൃതർക്കു ഈ വർഷം മാർച്ചിലാണ് ലഭിച്ചത്.

തുല്യതയിൽ നിന്ന് ബിരുദത്തിലേക്ക് :പഠിതാക്കൾക്ക് പുതിയ വഴിയൊരുക്കി ജില്ലാ പഞ്ചായത്ത്

തു ല്യതാ പഠിതാക്കൾക്ക് ബിരുദധാരികളാവാൻ അവസരമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ഹയർ സെക്കൻഡറി തുല്യതാ വിജയികൾക്കായി സാക്ഷരതാ മിഷനുമായി കൈകോർത്ത് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ബിരുദ പഠന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. വി.പി ജഗതി രാജ് നിർവഹിച്ചു.വിദ്യാഭ്യാസം സമൂഹത്തിലെ അസമത്വങ്ങൾക്കും അനീതിക്കുമെതിരെ പ്രതികരിക്കാൻ പ്രാപ്തരാക്കുന്ന ശക്തമായ ആയുധമാണെന്നും, അത് ജോലിക്ക് മാത്രമല്ല വ്യക്തിത്വ വികാസത്തിനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് അവസരമൊരുക്കുന്ന നൂതന പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുകയാണ് ജില്ലാ പഞ്ചായത്ത്. സാക്ഷരതാ മിഷന്റെ സഹകരണത്തോടെ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ബിരുദ പഠനം. പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചവർക്ക് സാമ്പത്തിക പരാധീനതയുടെ പേരില്‍ പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന ജനറല്‍ വിഭാഗത്തിലെ പഠിതാക്കളുടെ 50 ശതമാനം ഫീസും പട്ടികജാതി വിഭാഗക്കാരുടെ 75 ശതമാനം ഫീസും പട്ടികവര്‍ഗ്ഗ പഠിതാക്കളുടെ 100 ശതമാനം ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും. പദ്ധതിയുടെആദ്യ ഘട്ടത്തില്‍ 62 പേരാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം ഘട്ടത്തില്‍ 138പേര്‍ക്കാണ് അവസരം. കല്‍പ്പറ്റ ഗവ എന്‍.എം.എസ്.എം കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കേളേജ് എന്നിവടങ്ങളില്‍ സമ്പർക്ക ക്ലാസുകള്‍ നല്‍കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം. മുഹമ്മദ്‌ ബഷീർ, ഉഷ തമ്പി, സീത വിജയൻ, ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, ഓഫീസ് സ്റ്റാഫ് പി.വി ജാഫർ, കൽപ്പറ്റ എൻ.എം.എസ്.എം ഗവ.കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിനോദ് തോമസ് എന്നിവർ സംസാരിച്ചു.

കെഎസ്‌ആര്‍ടിസിയില്‍ പരസ്യം പിടിക്കാം! മാസം ഒരു ലക്ഷമെങ്കിലും പോക്കറ്റിലാക്കാം’ പുതിയ പദ്ധതി വരുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തളർന്നിരിക്കുന്ന കെ.എസ്.ആർ.ടി.സി.യെ കരകയറ്റാൻ ഗതാഗത വകുപ്പ് പുതിയ തൊഴിൽ സൃഷ്ടി പദ്ധതിയുമായി രംഗത്ത്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ച ‘തൊഴിൽ ദാന പദ്ധതി’ വഴി സാധാരണ പൗരന്മാർക്കും കെഎസ്‌ആർടിസിക്കായി പരസ്യങ്ങൾ പിടിച്ച് വരുമാനം നേടാനുള്ള അവസരമൊരുങ്ങുന്നു.പദ്ധതി പ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്‌ആർടിസിക്ക് നേടി നല്‍കുന്നവർക്ക് 15 ശതമാനം വരെ കമ്മീഷൻ ലഭിക്കും. ഇതിലൂടെ യുവാക്കൾക്കും സാധാരണ പൗരന്മാർക്കും മാന്യമായ തൊഴിൽ അവസരവും കെഎസ്‌ആർടിസിക്ക് അധിക വരുമാന സ്രോതസുമാകും. പരസ്യവരുമാനം കാര്യക്ഷമമാക്കി കോർപ്പറേഷനെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

📌 പരസ്യ കമ്പനികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ

പദ്ധതി പ്രഖ്യാപിക്കുന്നതിനിടെ പരസ്യ കമ്പനികളോട് മന്ത്രി ഗണേഷ് കുമാർ കടുത്ത വിമർശനവുമായി. പരസ്യ മേഖലയിൽ ഉണ്ടായ അനിയന്ത്രിതമായ ഇടപാടുകളാണ് കോടികളുടെ നഷ്ടത്തിന് കാരണമെന്ന് മന്ത്രി ആരോപിച്ചു. കഴിഞ്ഞ 6 മുതൽ 7 വർഷങ്ങൾക്കുള്ളിൽ പരസ്യ രംഗത്തെ ക്രമക്കേടുകൾ മൂലം ഏകദേശം ₹65 കോടി വരെ നഷ്ടമുണ്ടായതായി മന്ത്രി വ്യക്തമാക്കി.ടെൻഡർ നേടിയ ശേഷം ചില കമ്പനികൾ കള്ളക്കേസുകൾ സൃഷ്ടിച്ച് കോടതിയിൽ പോയി പണം കൈക്കലാക്കുന്നതാണ് പ്രധാന പ്രശ്നം. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇത്തരം കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഇതിനെ മറികടക്കാനായി അവർ കൂട്ടായ്മകൾ രൂപീകരിച്ച് ടെൻഡറുകളിൽ നിന്ന് പിന്മാറുന്ന പുതിയ രീതി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.‘അവരെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലാക്കാൻ സമയമായി’ എന്ന വാക്കുകളോടെയാണ് മന്ത്രി പുതിയ പദ്ധതിയെ പ്രഖ്യാപിച്ചത്. പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി പരസ്യവരുമാനം വർധിപ്പിച്ച് കെഎസ്‌ആർടിസിയെ കരകയറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

സുഗതകുമാരി ടീച്ചര്‍ക്ക് മീനങ്ങാടിയില്‍ സ്മൃതിവനം ഒരുങ്ങുന്നു

കവിയത്രിയും പരിസ്ഥിതി സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ സ്മരണയെ നിലനിറുത്തി മീനങ്ങാടിയിൽ സ്മൃതിവനം രൂപംകൊള്ളുന്നു. മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടി ദേവസ്വത്തിന് കീഴിലുള്ള 3.3 ഏക്കർ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് ഈ ഹരിതപദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പരിസ്ഥിതിയോടുള്ള സ്നേഹവും സംരക്ഷണബോധവും വളർത്തുന്ന ലക്ഷ്യത്തോടെയാണ് സ്മൃതിവനം ഒരുക്കുന്നത്.എന്നാൽ, സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഇപ്പോഴത്തെ വിലക്ക് കൂടാതെ പണിക്കൂലിയും (കുറഞ്ഞത് 5%) ചേർക്കേണ്ടിവരുമെന്ന് സൂചിപ്പിക്കപ്പെടുന്നു, അതിനാൽ ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപയിലധികം ചെലവഴിക്കേണ്ടിവരും.സ്വർണവിലയിൽ ഉയർച്ച ഉണ്ടായിട്ടും സ്വർണ ആവശ്യകതയിൽ കുറഞ്ഞു പോയിട്ടില്ല, ഇത് വിപണിയിൽ സ്വർണത്തിന്റെ ദീർഘകാല ശ്രദ്ധ നിലനിൽക്കുന്നുണ്ടെന്ന് പ്രതിഫലിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version