ചൂരല്‍മല പുനരധിവാസം: ടൗണ്‍ഷിപ്പ് നിർമാണത്തിനായി ഹൈക്കോടതിയുടെ അനുമതിയോടെ ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയായിവയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കായി നിർമ്മിക്കാൻ നിശ്ചയിച്ച മാതൃകാ ടൗണ്‍ഷിപ്പിനായി എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി അനുമതി നൽകി. ഈഭാഗത്തേക്കുള്ള ഭൂമിയേറ്റെടുപ്പിന് 17.7 കോടി രൂപ അധികമായി കെട്ടിവെച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി പൂര്‍ത്തിയായത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
നേരത്തേ 26.51 കോടി രൂപ സർക്കാർ കോടതിയിൽ കെട്ടിവെച്ചിരുന്നു.എസ്റ്റേറ്റ് ഉടമകൾ ആവശ്യപ്പെട്ട ഉയർന്ന നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കോടതി പിന്നീട് വിശദവാദം കേൾക്കും. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം ഉന്നത നഷ്ടപരിഹാരമാണു ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജിക്കാർ ഭൂമിയുടെ മൂല്യം 549 കോടി രൂപയാണെന്ന് ആരോപിച്ചപ്പോഴാണ് സർക്കാർ 42 കോടി രൂപ ഫെയർ വാല്യുവായി കണക്കാക്കി, അത് പ്രത്യേക അക്കൗണ്ടിലേക്ക് നിക്ഷേപിക്കാമെന്ന് കോടതിയെ അറിയിച്ചത്.കോടതി ഉത്തരവിന്റെ പിന്നാലെ, വെള്ളിയാഴ്ച രാത്രി ജില്ലാ ഭരണകൂടം ഭൂമി ഔദ്യോഗികമായി ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. അതിനുശേഷം ശനിയാഴ്ച തന്നെ ടൗണ്‍ഷിപ്പിന്റെ നിർമ്മാണപ്രവർത്തനം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ 290 കുടുംബങ്ങൾ വീടിനായി സമ്മതപത്രം നൽകിയിട്ടുണ്ട്.എസ്റ്റേറ്റ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അറിയാതെ ആശങ്കഇതിന്റെ പശ്ചാത്തലത്തിൽ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് തങ്ങള്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി ഇപ്പോഴും കാത്തിരിപ്പാണ്. 2014 മുതൽ നിലവിലുണ്ടായ പിഎഫ് കുടിശ്ശിക, ലീവ് വിത്ത് വേജസ്, മെഡിക്കൽ ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച വിശദീകരണങ്ങളില്ലെന്നാണ് തൊഴിലാളികളുടെ പരാതികൾ.ടൗണ്‍ഷിപ്പ് നിർമ്മാണം തുടങ്ങി മുന്നോട്ടുപോകുമ്പോൾ തന്നെ എസ്റ്റേറ്റിലെ എല്ലാ തൊഴിലാളികൾക്കും അവരർഹിക്കുന്ന ആനുകൂല്യങ്ങൾ നൽകണമെന്നും, അതിനായി സർക്കാർ ഇടപെടണമെന്നും ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം വലിയ പ്രക്ഷോഭങ്ങൾ വീണ്ടും ആരംഭിക്കാമെന്ന മുന്നറിയിപ്പും നൽകി.