പിഎം പോഷൺ പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് വലിയ ഇളവ്; കേന്ദ്ര വിഹിതത്തിൽ കൂടി 954 കോടി രൂപയുടെ വർധനസ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് വലിയ ആശ്വാസവുമായി കേന്ദ്ര സർക്കാർ. പിഎം പോഷൺ പദ്ധതിയിലൂടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യുന്ന ഭക്ഷണത്തിന് കേന്ദ്രം നൽകുന്ന വിഹിതത്തിൽ വർധനവ്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
പുതുക്കിയ നിരക്കുകൾ ഏപ്രിൽ പണപ്പെരുപ്പ സൂചിക അനുസരിച്ച് വില കൂട്ടിയതോടെയാണ് ഇത് നടപ്പിലാകുന്നത്.പ്രീ-പ്രൈമറി വിഭാഗത്തിലെ ഓരോ വിദ്യാർത്ഥിക്കും ഭക്ഷണത്തിന് നേരത്തെ അനുവദിച്ചിരുന്നത് 6.19 രൂപയാണെങ്കിൽ, ഇപ്പോൾ അത് 6.78 രൂപയാക്കി ഉയർത്തിയിരിക്കുന്നു. അപ്പർ പ്രൈമറി തലത്തിൽ 9.29 രൂപയായിരുന്ന ചെലവ് 10.17 രൂപയായി വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2025-26 സാമ്പത്തിക വർഷത്തിൽ മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും.ഇതോടെ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലവർധനയെ മറികടക്കുന്നതിനായി കേന്ദ്രം അധികമായി 954 കോടി രൂപ ചെലവഴിക്കാനാണ് തീരുമാനിച്ചത്.പിഎം പോഷൺ പദ്ധതിയിലുടനീളം 60 ശതമാനം ചെലവും കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്നതാണ്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ ഈ പുതിയ ചെലവിന്റെ ഭാരം കേന്ദ്രം തന്നെ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.ഇത് നിർബന്ധമായും അനുവദിക്കേണ്ടതായ മിനിമം തുകയാണെന്നും, വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധിയേറെയാക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് അധിക സംഭാവന നൽകാനുള്ള അവസരം നിലവിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.