തിരുവനന്തപുരം: സ്‌കൂള്‍ സമയപരിഷ്‌ക്കരണത്തെ അനുകൂലിച്ച് ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചതായി സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച വിദഗ്ധസമിതിയുടെ പഠന റിപ്പോര്‍ട്ട്. അക്കാദമിക് കലണ്ടര്‍ തയാറാക്കുന്നതിനായി ഫെബ്രുവരി

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
മുതല്‍ ഏപ്രില്‍ 10 വരെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.പഠനത്തില്‍ പങ്കെടുത്തവരില്‍ 41 ശതമാനം രക്ഷിതാക്കളും അനാവശ്യമായ അവധികള്‍ കുറയ്ക്കേണ്ടതുണ്ടെന്ന നിലപാട് വ്യക്തമാക്കി. പഴയ സ്‌കൂള്‍ സമയക്രമത്തെ പിന്തുണച്ചത് ആറ് ശതമാനം മാത്രമായിരുന്നുവെന്നും, സ്‌കൂള്‍ ദിവസങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നതിലാണ് ഭൂരിഭാഗം ആളുകളും ഏകമതം പ്രകടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അവധിദിനങ്ങള്‍ പുനഃപരിശോധിക്കേണ്ടതില്ലെന്ന് 99.4 ശതമാനവും അഭിപ്രായപ്പെട്ടു. എന്നാല്‍ പഠന ദിവസങ്ങള്‍ വര്‍ധിപ്പിക്കുന്നത് പൊതു ജനങ്ങളില്‍ 87.2 ശതമാനം പേരും എതിര്‍ത്തു.വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലായി നടത്തിയ സര്‍വെയില്‍ 819 അധ്യാപകരും, 520 വിദ്യാര്‍ഥികളും, 156 രക്ഷിതാക്കളും, 4490 പൊതുജനങ്ങളും പങ്കെടുത്തു.