Posted By Anuja Staff Editor Posted On

ഇന്ത്യയിലെ 56% രോഗങ്ങള്‍ക്കും കാരണം ഭക്ഷണ രീതി: ഐസിഎംആര്‍

ഇന്ത്യയിലെ മൊത്തം രോഗഭാരത്തിന്റെ 56.4 ശതമാനവും അനാരോഗ്യകരമായ ഭക്ഷണക്രമം മൂലമാണെന്ന് പഠനം. പോഷകങ്ങളുടെ കുറവ് നിറവേറ്റുന്നതിനും പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ (എന്‍സിഡികള്‍) തടയുന്നതിനുമായി 17 ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ആരോഗ്യ ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍, ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളും, ഹൃദ്രോഗം , രക്താതിമര്‍ദ്ദം എന്നിവ വരാനുള്ള സാദ്ധ്യത കുറയ്ക്കുമെന്നും ടൈപ്പ് 2 പ്രമേഹത്തെ 80 ശതമാനം വരെ തടയുമെന്നും പറയുന്നു.ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ അകാലമരണങ്ങള്‍ തടയാന്‍ കഴിയുമെന്നാണ് പറയുന്നത്. പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉപഭോഗം, കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍, മൈക്രോ ന്യൂട്രിയന്റ് അപര്യാപ്തത, അമിതഭാരം എന്നിവയുടെ പ്രശ്‌നങ്ങള്‍, വിവിധതരം ഭക്ഷണങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം എന്നിവ കാരണം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്താനും എണ്ണയും കൊഴുപ്പും കുറച്ച് ഉപയോഗിക്കാനും ശരിയായ വ്യായാമം ചെയ്യാനും പഞ്ചസാരയും അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങളും കുറയ്ക്കാനും ആരോഗ്യ വിദഗ്ധര്‍ അഭ്യര്‍ത്ഥിച്ചു. പൊണ്ണത്തടി തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും ഭക്ഷണ ലേബലുകള്‍ വായിച്ച് ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് വിവരങ്ങള്‍ നേടാനും നിര്‍ദ്ദേശിച്ചു.

ഐസിഎംആര്‍-എന്‍ഐഎന്‍ ഡയറക്ടര്‍ ഡോ. ഹേമലത ആര്‍ നേതൃത്വം നല്‍കുന്ന വിദഗ്ധരുടെ മള്‍ട്ടി ഡിസിപ്ലിനറി കമ്മിറ്റിയാണ് ഇന്ത്യക്കാര്‍ക്കുള്ള ഭക്ഷണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ (ഡിജിഐകള്‍) തയ്യാറാക്കിയിരിക്കുന്നത്, കൂടാതെ ഒന്നിലധികം ശാസ്ത്രീയ അവലോകനങ്ങള്‍ക്ക് വിധേയവുമാണ്. പതിനേഴു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഡിജിഐയില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ ഭക്ഷണ ശീലങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഇതുമൂലം സാംക്രമികേതര രോഗങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.രാജീവ് ബഹല്‍ പറഞ്ഞു. പോഷകാഹാരക്കുറവിന്റെ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version