കേരളത്തെ അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയാറെടുപ്പില്‍ സര്‍ക്കാര്‍

കേരള സർക്കാർ ഭവനരഹിതർ ഉൾപ്പെടുന്ന അതിദാരിദ്ര്യ നിർമാർജന പദ്ധതി നടപ്പാക്കാൻ മുൻകൈയെടുക്കുന്നു, വാടകവീടുകളിൽ ഇവരെ താത്കാലികമായി താമസിപ്പിച്ച് ഇന്ത്യയിൽ ആദ്യമായി അതിദാരിദ്ര്യ മുക്ത സംസ്ഥാനം എന്ന ഖ്യാതി നേടുന്നതാണ് ലക്ഷ്യം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പദ്ധതി വിജയിപ്പിക്കാനായി, ഭവനരഹിതരായ അതിദരിദ്ര കുടുംബങ്ങൾക്ക് താത്കാലിക വീട് നൽകാതെ ലക്ഷ്യത്തിലേക്കു മുന്നേറാനാകില്ലെന്ന് സർക്കാർ വിലയിരുത്തിയിട്ടുണ്ട്. 2025 നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ വിമുക്തമായ സംസ്ഥാനം ആയി പ്രഖ്യാപിക്കാനാണ് ലക്ഷ്യം.

ലൈഫ് ഭവനപദ്ധതിയിലൂടെ ഓരോരുത്തർക്കും വീടുണ്ടാക്കുന്നതിന് ദൈർഘ്യമേറിയ സമയമെടുക്കുമെന്ന് കണക്കിലെടുത്താണ് ഇത്തരത്തിലുള്ള കുടുംബങ്ങൾക്ക് വീടുകൾ വാടകയ്‌ക്ക് ലഭ്യമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്.

വാടകസഹായമായി പഞ്ചായത്തുകളിൽ 5,000 രൂപയും, മുനിസിപ്പാലിറ്റികളിൽ 7,000 രൂപയും, കോർപറേഷനുകളിൽ പരമാവധി 8,000 രൂപയും ചെലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ തുക വാർഷിക പദ്ധതിയിലോ തദ്ദേശ ഫണ്ടിലോ നിന്ന് കണ്ടെത്താനാണ് നിർദേശം, കൂടാതെ സ്പോൺസർഷിപ്പ് സ്വീകരിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു. 64,006 അതിദരിദ്ര കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാർ തയ്യാറാക്കി. പട്ടികയിലുള്ള 1,735 പേർക്ക് ഭക്ഷണത്തിനുള്ള വകയില്ല, 1,622 പേർക്ക് മാരകരോഗങ്ങളുണ്ട്, 68 ശതമാനം ആളുകൾ ഒറ്റപ്പെട്ടാണ് താമസം.

പട്ടികയിലുള്ളവരിൽ 12,763 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു, 3,201 പേർ പട്ടികവർഗ വിഭാഗത്തിൽ, 2,737 പേർ തീരദേശവാസികളാണ്. 75 ശതമാനം ആളുകൾ പൊതുവിഭാഗത്തിൽപ്പെടുമ്പോൾ 20 ശതമാനം പട്ടികജാതി വിഭാഗത്തിൽ, അഞ്ചു ശതമാനം പട്ടികവർഗത്തിൽ ഉൾപ്പെടുന്നു.

ആകെ 8,553 ദരിദ്ര കുടുംബങ്ങളുള്ള മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതൽ അതിദരിദ്രരുള്ളത്. 13.4 ശതമാനം കുടുംബങ്ങളാണ് ഇവിടെയുള്ളത്. തിരുവനന്തപുരവും (11.4 ശതമാനം) പട്ടികയിൽ പിന്നിൽ നിന്നു. അതേസമയം, കോട്ടയമാണ് (1,071 കുടുംബങ്ങൾ) ഏറ്റവും കുറവ് ദരിദ്രർ ഉള്ള ജില്ല.

സർവേയിലൂടെ 35 ശതമാനം കുടുംബങ്ങൾക്ക് വരുമാനത്തിന്റെയും 24 ശതമാനം കുടുംബങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളുടെയും 21 ശതമാനം ഭക്ഷണത്തിന്റെയും 15 ശതമാനം കുടുംബങ്ങൾക്ക് ഭവനത്തിന്റെയും ഇല്ലായ്മയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version